Sports

ആര്‍തെറ്റയുടെ തന്ത്രങ്ങള്‍ കളി പിടിക്കുന്നു; മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്‌സണല്‍ എഫ്എ കപ്പ് ഫൈനലില്‍

എഫ്എ കപ്പില്‍ ഗാര്‍ഡിയോളയേയും കൂട്ടരേയും എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ആഴ്‌സണല്‍ എഫ്എ കപ്പ് സെമിയിലേക്ക് കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ തകര്‍ത്തതിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയേയും തോല്‍പ്പിച്ച് ആഴ്‌സണല്‍. എഫ്എ കപ്പില്‍ ഗാര്‍ഡിയോളയേയും കൂട്ടരേയും എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ആഴ്‌സണല്‍ എഫ്എ കപ്പ് സെമിയിലേക്ക് കടന്നത്. 

19, 70 മിനിറ്റില്‍ പിയേര്‍ എമെറിക് ഓബാമേയാങ് ഗോള്‍ വല കുലുക്കിയതോടെയാണ് സീസണ്‍ അവസാനത്തോടെ ആഴ്‌സണല്‍ പുത്തന്‍ ഉണര്‍വിലേക്ക് വരുന്നത്. തങ്ങളുടെ മുന്‍ സഹപരിശീലകന്‍ ആര്‍തെറ്റക്ക് മുന്‍പില്‍ അടിതെറ്റിയെന്ന നാണക്കേടും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മേലേക്ക് വീഴുന്നു. 

കളിയില്‍ 70 ശതമാനം പന്ത് കൈവശം വെച്ച് കളിച്ചും, ഷോട്ട് ഉതിര്‍ക്കുന്നതില്‍ മുന്‍പില്‍ നിന്നും സിറ്റി ആധിപത്യം നേടാന്‍ നോക്കിയെങ്കിലും ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകള്‍ പായിക്കുന്നതില്‍ ആഴ്‌സണല്‍ മികവ് കാണിച്ചു. കൗണ്ടര്‍ അറ്റാക്കിന്റെ മൂര്‍ച്ച ആഴ്‌സണല്‍ കൂട്ടുകയും ചെയ്തതോടെ 21ാം വട്ടം എഫ്എ കപ്പ് ഫൈനലിലേക്ക് ആഴ്‌സണല്‍ എത്തി. 

കളിയുടെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത് മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നു. എന്നാല്‍ 19ാം മിനിറ്റില്‍ ഒബാമേയാങ്ങിന്റെ ഗോള്‍ വന്നതോടെ സിറ്റി തളര്‍ന്നു. പിന്നെ ആ ആഘാതത്തില്‍ നിന്ന് തിരികെ കയറാന്‍ അവര്‍ക്കായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയോട് തുടരെ ഏഴ് വട്ടം തോല്‍വി വഴങ്ങി നിന്ന ആഴ്‌സണല്‍ ഒടുവില്‍ പകരം വീട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT