Sports

ആശങ്ക ഒഴിയുന്നില്ല, രണ്ട് പേര്‍ കൂടി അറസ്റ്റില്‍; ഓസിലിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവര്‍

സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ ഓസിലിന്റെ വീടിന്റെ സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഴ്‌സണല്‍ താരം മെസുട് ഓസിലിന്റെ സുരക്ഷയില്‍ വീണ്ടും ആശങ്ക തീര്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ ഓസിലിന്റെ വീടിന്റെ സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. പ്രീമിയര്‍ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിന്നും ഓസിലിനെ ആഴ്‌സണല്‍ മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് സംഭവം. 

ആയുധ ധാരികളായ സംഘം ഓസീലിനേയും ആഴ്‌സണല്‍ താരം കൊലസിനാച്ചിനേയും  ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സംഘം ഓസില്‍ സഞ്ചരിച്ച് കാര്‍ ചെയ്‌സ് ചെയ്ത് എത്തുകയും ചെയ്‌തോടെ ഇവര്‍ക്ക് റെസ്‌റ്റോറന്റില്‍ അഭയം തേടേണ്ടി വന്നിരുന്നു. 

കളിക്കാരുടേയും അവരുടെ കുടുംബങ്ങളുടേയും സുരക്ഷ മുന്‍പില്‍ കണ്ടാണ് ടീമില്‍ നിന്ന് ഇരുവരേയും ഒഴിവാക്കിയത് എന്ന് ആഴ്‌സണല്‍ വ്യക്തമാക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇരുവരേയും ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്നും ആഴ്‌സണല്‍ വ്യക്തമാക്കുന്നു. 

ജൂണ്‍ 25 നോര്‍ത്ത് ലണ്ടനിലായിരുന്നു ആഴ്‌സണല്‍ താരങ്ങളില്‍ നിന്നും കവര്‍ച്ച നടത്താനുള്ള ശ്രമം. ബൈക്കിലെത്തിയ സംഘത്തെ കൊളസിനാക്ക് തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ഇറങ്ങി നേരിട്ടു. ഇതോടെ സംഘത്തിന് പിന്മാറേണ്ടി വന്നു. സംഭവത്തില്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT