Sports

ആഹാ അന്തസ്; ഗോള്‍ മഴ പെയ്യിച്ച്, ആറാടി കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത

രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിച്ചു. രണ്ടാം മത്സരത്തില്‍ തമിഴ്‌നാടിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് മുക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. 

കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന പോരില്‍, ആദ്യ മത്സരത്തിന്റെ തുടര്‍ച്ചയായി തുടക്കം മുതല്‍ കേരള ടീം ആക്രമണമാണ് പുറത്തെടുത്തത്. പരിശീലകന്‍ ബിനോ ജോര്‍ജിന്റെ ആക്രമണ ശൈലി രണ്ട് മത്സരങ്ങളിലും ഫലപ്രദമായി ടീം നടപ്പാക്കി. 

ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്നു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ വിഷ്ണു ആണ് കേരളത്തെ ആദ്യം മുന്നില്‍ എത്തിച്ചത്. പിന്നാലെ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് യുവ താരം ജിതിന്‍ രണ്ട് ഗോളുകള്‍ ജിതിന്‍ തമിഴ്‌നാടിന്റെ വലയില്‍ കയറ്റി. ജിതിന്‍ നേടിയ രണ്ടാം ഗോള്‍ മികച്ചതായിരുന്നു. 

രണ്ടാം പകുതിയില്‍ മൗസഫിലൂടെ ആണ് കേരളം നാലാം ഗോള്‍ നേടിയത്. പിന്നീട് അവസാന മിനുട്ടുകളില്‍ ജിജോയും എമില്‍ ബെന്നിയും കേരളത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തോല്‍പ്പിച്ചിരുന്ന കേരളം ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT