Sports

ഇതിലും മനോഹരമായി കുറ്റിയിളക്കുക എങ്ങനെ? ബോള്‍ട്ടിന്റെ സൂപ്പര്‍ ഫാസ്റ്റ് ഇന്‍സ്വിങ്ങര്‍ മാജിക് കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം 

ബാറ്റിനും, പാഡിനും ഇടയിലെ ആ ചെറിയ വിടവ് കണ്ടെത്തി ബോള്‍ട്ടിന്റെ ഡെലിവറി സ്റ്റംപ് ഇളക്കി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: വലംകയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നേരെയുള്ള ഇന്‍സ്വിങ്ങര്‍. ട്രെന്റ് ബോള്‍ട്ടിന്റെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം. അത് അതിന്റെ ഏറ്റവും മനോഹാരിതയില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പിറന്നു. ഫലമോ? നേരിട്ട ആദ്യ പന്തില്‍ ബേണ്‍സിന്റെ സ്റ്റംപ് ആടിയുലഞ്ഞു. 

ഷാര്‍പ്പ് കര്‍വുമായി നേരെയെത്തിയ ബോള്‍ട്ടിന്റെ സൂപ്പര്‍ ഫാസ്റ്റ് ഡെലിവറിയായിരുന്നു അത്. മധ്യത്തേക്ക് ബാറ്റ് കൊണ്ടുവന്ന് അവിടെ ബാക്ക് ലിഫ്റ്റിന് ബേണ്‍സ് ശ്രമം നടത്തി. പക്ഷേ, ബാറ്റിനും, പാഡിനും ഇടയിലെ ആ ചെറിയ വിടവ് കണ്ടെത്തി ബോള്‍ട്ടിന്റെ ഡെലിവറി സ്റ്റംപ് ഇളക്കി. ബോള്‍ട്ടിന്റെ കിടിലന്‍ ഡെലിവറിയെ പ്രശംസകൊണ്ട് മൂടുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം. 

ടോസ് നേടിയ കീവീസ് നായകന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബോള്‍ട്ടിന്റെ പക്കലേക്ക് പന്ത് നല്‍കിയ വില്യംസണ് പിഴച്ചില്ല. തുടക്കം മുതല്‍ ആക്രമണം തന്നെ. ആദ്യ ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ ബേണ്‍സിന്റെ സ്റ്റംപ് ഇളക്കി ഇടംകയ്യന്‍ സ്വിങ് ബൗളറുടെ തകര്‍പ്പന്‍ ഡെലിവറി.

 ഈ സമയം കമന്ററി ബോക്‌സിലുണ്ടായ ഇയാന്‍ സ്മിത്ത് ആ വിക്കറ്റിനെ കടം വീട്ടലായാണ് വിലയിരുത്തിയത്. 2015 ലോകകപ്പിലെ ഫൈനലില്‍ ആദ്യ ഓവറില്‍ ബ്രണ്ടന്‍ മക്കല്ലത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് സമാനമായ ഡെലിവറിയിലൂടെ മടക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT