Sports

ഇന്ത്യന്‍ ടീമിലേക്ക് എത്തണം, 2023 ലോകകപ്പ് കളിക്കുക ലക്ഷ്യമെന്ന് ശ്രീശാന്ത്

കേരള ടീമിലേക്ക് എത്തുന്നതിന് ശ്രീശാന്ത് ഇനിയും കഴിവ് തെളിയിക്കേണ്ട കാര്യമില്ലെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ടിനു യോഹന്നാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ടീമിലേക്ക് എത്തുന്നതിന് ശ്രീശാന്ത് ഇനിയും കഴിവ് തെളിയിക്കേണ്ട കാര്യമില്ലെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ടിനു യോഹന്നാന്‍. ശ്രീശാന്തിന്റെ കഴിവ് ശ്രീശാന്ത് നേരത്തെ തന്നെ നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. ശാരീരിക ക്ഷമത തെളിയിക്കുക എന്ന കടമ്പ മാത്രമാണ് ശ്രീശാന്തിന് മുന്‍പില്‍ ഇനിയുള്ളത് എന്നും ടിനു യോഹന്നാന്‍ പറഞ്ഞു. 

വീണ്ടും ആസ്വദിച്ച് കളിക്കാന്‍ പാകത്തില്‍ പിന്തുണയും പ്രചോദനവും ശ്രീശാന്തിന് ഞങ്ങള്‍ നല്‍കും. ഏഴര വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കളിക്കാന്‍ പോവുന്നത്. അതുകൊണ്ട് എന്ത് മാറ്റമാണ് ശ്രീശാന്തിന്റെ കളിയില്‍ വന്നത് എന്ന് നമ്മള്‍ കാത്തിരുന്ന കാണണമെന്നും കേരള ടീം പരിശീലകന്‍ പറഞ്ഞു. 

സിനിമയില്‍ അഭിനയിക്കുന്ന സമയവും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ താന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് എത്തുക എന്ന ലക്ഷ്യം ഇപ്പോഴും തന്റെ ഉള്ളിലുണ്ട്. അടുത്ത അഞ്ച് വര്‍ഷം ക്രിക്കറ്റ് മാത്രമാവും നോക്കുക. മൂന്ന് വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണം. 2023 ലോകകപ്പ് കളിക്കണം എന്ന ആഗ്രഹമുള്ളതായും ശ്രീശാന്ത് പറഞ്ഞു. 

200 ടെസ്റ്റ് വിക്കറ്റ് എടുക്കും എന്ന് പലരോടും പറഞ്ഞിരുന്നു. എന്നാല്‍ നൂറെണ്ണം പോലും ആയില്ല. പറ്റുന്ന വിധം രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുമെന്നും, രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും കേരളത്തെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT