Sports

ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോ? വനിതാ പ്രീമിയര്‍ ലീഗിന് സമയമായെന്ന് മിതാലി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഐപിഎല്‍ മാതൃകയില്‍ വനിതാ പ്രീമിയര്‍ ലീഗിനു ഇതാണ് ഏറ്റവും ഉചിതമായ സമയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കൂടതല്‍ ശക്തമാക്കുന്നതിനുള്ള അടിത്തറയെന്നോണം വനിതാ പ്രീമിയര്‍ ലീഗ് ആരംഭിക്കണമെന്നാണ് മിതാലി രാജ് ആവശ്യപ്പെട്ടത്. 

ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിനു അതിന്റെതായ ഒരു ബ്രാന്‍ഡ് മൂല്യമുണ്ട്. ഇനി വേണ്ടതു പരിചയമാണ്. വനിതാ പ്രീമിയര്‍ ലീഗ് പോലൊരു ടൂര്‍ണമെന്റ് ഇതിനു സഹായകമാകും. സമൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നീ താരങ്ങളുടെ പ്രകടനമാണ് ഇതിനു ഉദാഹരണം. ഇംഗ്ലണ്ടുമായുള്ള ലാകകപ്പ് ഫൈനിലിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മിതാലി. 

ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റ് കിരീടം കൈവിട്ടെങ്കിലും ഇന്ത്യന്‍ ടീമിനു നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിരീടം പോയെങ്കില്‍ പോകട്ടെ അടുത്തതെന്ത് എന്ന് ആലോചിക്കുന്നവര്‍ക്കാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഐഡിയ.

ബിഗ്ബാഷ് ലീഗില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനം
 

ലോകകപ്പില്‍ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്ന് അറിയിച്ച 34 കാരി മിതാലി രാജ് വനിതാ പ്രീമിയര്‍ ലീഗ് നടപ്പിലാക്കിയാല്‍ ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗും ഇംഗ്ലണ്ടിലുള്ള സൂപ്പര്‍ലീഗും പോലെയാക്കാമെന്നും വ്യക്തമാക്കി.

മുഴുവന്‍ സമയ പ്രഫഷണലുകളായാണ് ഇംഗ്ലീഷ് താരങ്ങള്‍ ഇന്ത്യയുമായി ഫൈനലിലെത്തിയത്. അതേസമയം, ഇന്ത്യന്‍ താരങ്ങളാകട്ടെ പ്രഫഷല്‍ രംഗത്തേക്കു കടക്കുന്നതേയൊള്ളൂ എന്നതാണ് ഇംഗ്ലണ്ടിന്റെ സമ്മര്‍ദ്ദം ജയിക്കാന്‍ ഇന്ത്യയ്ക്കു സാധിക്കാതിരുന്നതെന്നാണ് വിലയിരുത്തലുകള്‍. ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങള്‍ക്കും 50 ലക്ഷം രൂപ വീതം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

'രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞ് നിങ്ങളെ ആരും വിളിക്കുന്നതല്ല, പവൻ കല്യാണിനെപ്പോലുള്ളവർ വന്നപ്പോൾ ചീത്തപ്പേരായി; വിജയ് വന്നപ്പോൾ...'

'മടങ്ങിവരുമ്പോള്‍ ലോകത്തെ മികച്ച അഭിഭാഷകരെയും ഒപ്പം കൂട്ടിക്കോളൂ'; ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിനെ വെല്ലുവിളിച്ച് ബംഗ്ലാദേശ്

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഈ സൈറ്റുകളിൽ ഫലം അറിയാം