Sports

ഇരട്ടപ്പദവി വിവാദം;  സച്ചിനും ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്‌സ്മാന്റെ നോട്ടീസ്

ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്‍ ഉപദേശക സമിതിയിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നതിലാണ് ഇരുവരോടും വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇരട്ടപ്പദവി വിവാദത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജെയിന്റെ നോട്ടീസ്. ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്‍ ഉപദേശക സമിതിയിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നതിലാണ് ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 28 നകം മറുപടി നല്‍കാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ബിസിസിഐയോടും വിശദീകരണം തേടിയിട്ടുണ്ട്. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ഉപദേശകനാണ് സച്ചിന്‍. ലക്ഷ്മ
ണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും. നേരത്തേ സൗരവ് ഗാംഗുലിക്കും സമാന കേസില്‍ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചിരുന്നു. 2017 ലാണ് ഇവര്‍ മൂവരം അംഗങ്ങളായ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചത്.

സച്ചില്‍ പണം വാങ്ങാതെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനായിരിക്കുന്നതെന്നും ക്രിക്കറ്റ് ഉപദേശക സമിതിയും സച്ചിന്റെ സേവനങ്ങള്‍ക്ക് ഇതുവരെയും പ്രതിഫലം നല്‍കിയിട്ടില്ലെന്നും ബിസിസിഐ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇരട്ടപ്പദവിയെ കുറിച്ച് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT