Sports

'എന്നെ വംശീയമായി അധിക്ഷേപിച്ചു; മുഖമടച്ച് ഒന്ന് കൊടുക്കുകയാണ് വേണ്ടത്'- നെയ്മർ

'എന്നെ വംശീയമായി അധിക്ഷേപിച്ചു; മുഖമടച്ച് ഒന്ന് കൊടുക്കുകയാണ് വേണ്ടത്'- നെയ്മർ

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ലീഗ് വണിലെ പിഎസ്ജി- മാഴ്‌സെ പോരാട്ടം കൈയാങ്കളിയുടെയും അഞ്ച് ചുവപ്പ് കാര്‍ഡുകളുടേയും പേരില്‍ കുപ്രസിദ്ധമായി കഴിഞ്ഞു. മത്സരത്തില്‍ മാഴ്‌സ 1-0ത്തിന് ചാമ്പ്യന്‍ ടീമിനെ വീഴ്ത്തി. സൂപ്പര്‍ താരം നെയ്മറടക്കം പിഎസ്ജിയുടെ മൂന്ന് താരങ്ങളും മാഴ്‌സയുടെ രണ്ട് താരങ്ങളുമാണ് ചുവപ്പ് കണ്ടത്. 

അതിനിടെ തനിക്കെതിരെ വംശീയമായ അധിക്ഷേപമാണ് ഉണ്ടായതെന്ന ആരോപണവുമായി നെയ്മര്‍ രംഗത്തെത്തി. മാഴ്‌സെ താരം ആല്‍വാരോയുടെ തലയ്ക്ക് പിറകില്‍ അടിച്ചതിനായിരുന്നു നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ ആല്‍വരോ തനിക്കെതിരെ വംശീയമായ അധിക്ഷേപമാണ് നടത്തിയതെന്ന് നെയ്മര്‍ ആരോപിച്ചു. 

സാമൂഹിക മാധ്യമത്തിലൂടെ നെയ്മര്‍ ആല്‍വരോയ്ക്ക് എതിരെ ആഞ്ഞടിച്ചു. താന്‍ ആല്‍വാരോയുടെ മുഖത്തായിരുന്നു അടിക്കേണ്ടിയിരുന്നത് എന്ന് പറഞ്ഞ നെയ്മര്‍ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴ്‌സെ താരത്തെ അഭിസംബോധന ചെയ്തത്. ആല്‍വരോ തന്നെ വംശീയമായി അധിക്ഷേപിച്ചത് ഒരു വിഎആറും കാണുക ഇല്ലയെന്നും ആല്‍വാരോയ്ക്ക് എതിരെ പരാതിയുമായി മുന്നോട്ട് പോകും എന്ന് നെയ്മര്‍ മത്സര ശേഷം പറഞ്ഞു. 

എന്നാല്‍ നെയ്മറിന് ഒരു പരാജയം ഉള്‍ക്കൊള്ളാന്‍ അറിയില്ലെ ആല്‍വരോ പ്രതികരിച്ചു. പരാജയം ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയണം. ആല്‍വരോയ്ക്ക് ഒരു വ്യക്തിത്വം ഇല്ലെന്നും തനിക്ക് ഒരു ബഹുമാനവും ആല്‍വരോയോട് തേന്നുന്നില്ലെന്നും നെയ്മര്‍ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT