Sports

ഐ.എം വിജയന്‍ കൊല്‍ക്കത്തയില്‍ വീണ്ടും കളിക്കാനിറങ്ങുന്നു; പന്ത് തട്ടുന്നത് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായി

പ്രളയത്തില്‍ കനത്ത നഷ്ടം സംഭവിച്ച കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിനായി കൊല്‍ക്കത്തയില്‍ ചാരിറ്റി ഫുട്‌ബോള്‍ പോരാട്ടം നടത്തുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രളയത്തില്‍ കനത്ത നഷ്ടം സംഭവിച്ച കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിനായി കൊല്‍ക്കത്തയില്‍ ചാരിറ്റി ഫുട്‌ബോള്‍ പോരാട്ടം നടത്തുന്നു. ഈ മാസം 22ന് കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം. 

മുന്‍ ഇന്ത്യന്‍ നായകനും കേരളത്തിന്റെ അഭിമാനവുമായ ഐ.എം വിജയനും പങ്കെടുക്കുന്നുണ്ട്. ഒപ്പം മുന്‍ ഇന്ത്യന്‍ താരമായ ദേബ്ജിത് ഘോഷും മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ഓള്‍ സ്റ്റാര്‍ റെഡ് ടീമും ദേബ്ജിതിന്റെ നേതൃത്വത്തിലുള്ള ഓള്‍ സ്റ്റാര്‍ ബ്ലൂ ടീമും തമ്മിലായിരിക്കും പോരാട്ടം. ഇരുവരേയും കൂടാതെ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 

പ്രമുഖ ടെലികോം കമ്പനിയായ സിമോകോയാണ് മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍. പ്രശസ്ത ഫാഷന്‍ ഡിസൈനറായ അഗ്‌നിമിത്ര പോള്‍ മത്സരത്തിനുള്ള ഇരു ടീമുകളുടെയും ജേഴ്‌സികള്‍ സൗജന്യമായി നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതം പല പ്രമുഖരും പിന്തുണയുയമായി രംഗത്തുണ്ട്. 

മിനിസ്ട്രി ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്തിന്റെ കീഴില്‍ ഫുട്‌ബോള്‍ നിരീക്ഷകനായി കഴിഞ്ഞ വര്‍ഷമാണ് ഐ.എം. വിജയന്‍ നിയമിതനായത്. പ്രളയത്തെ തുടര്‍ന്ന് വിജയനും സ്വന്തം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT