Sports

ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി, ബുംറ; നേട്ടം സ്വന്തമാക്കി യുസ്‌വേന്ദ്ര ചഹല്‍

ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബൗളര്‍മാരില്‍ ജസ്പ്രിത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബൗളര്‍മാരില്‍ ജസ്പ്രിത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി. കരിയറില്‍ ആദ്യമായി ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ എത്തി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും നേട്ടം സ്വന്തമാക്കി. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മികവാണ് കോഹ്‌ലിക്കും ബുംറയ്ക്കും തുണയായത്. തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടി മികവിന്റെ ഔന്നത്യം പ്രകടിപ്പിച്ച കോഹ്‌ലി 15 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലും ഇന്ത്യന്‍ താരം തന്നെയായ രോഹിത് ശര്‍മയാണ്. 

841 റേറ്റിങ് പോയിന്റുകളുമായാണ് ബുംറയുടെ നേട്ടം. 2008ല്‍ ഷോണ്‍ പോളോക്ക് 894 റേറ്റിങ് പോയിന്റ് നേടിയതിന് ശേഷം മികച്ച റേറ്റിങോടെ ഒരു താരം ബൗളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരമായും ബുംറയും മാറി. 

വിന്‍ഡീസിനെതിരായ ഏകദിനത്തിലെ അവസാന രണ്ട് മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയാണ് യുസ്‌വേന്ദ്ര ചഹല്‍ കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കിയത്. ചഹല്‍ 11ാം സ്ഥാനത്ത് നിന്ന് എട്ടിലേക്കെത്തി. 

ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് സ്ഥിരതയോടെ നില്‍ക്കുന്ന അമ്പാട്ടി റായിഡുവും നേട്ടം കൊയ്ത്. താരം ഒറ്റയടിക്ക് 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48ാം റാങ്കിലേക്ക് കയറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT