Sports

ഗര്‍ഭിണിയെ പോലും വെറുതെ വിടില്ല; ഇന്ത്യ-പാക് മത്സരത്തിന് മുന്‍പേ സാനിയയുടെ സുരക്ഷാ മുന്‍കരുതല്‍

ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി എവിടെ ചെന്ന് നില്‍ക്കും എന്ന് വ്യക്തമല്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ചിരവൈരികള്‍ തമ്മില്‍ നേര്‍ക്കു നേര്‍ വരുന്നത് ഒരു വര്‍ഷത്തിന് ഇപ്പുറം...ഇന്ത്യാ-പാക് പോര് വരുമ്പോള്‍ ആരാധകരുടെ ആവേശം പലപ്പോഴും നിയന്ത്രണാതീതമാകും. ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി എവിടെ ചെന്ന് നില്‍ക്കും എന്ന് വ്യക്തമല്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുകയാണ് എന്നാണ് സാനിയാ മിര്‍സ പറയുന്നത്. 

കളിക്ക് 24 മണിക്കൂറുകള്‍ മാത്രമേയുള്ളു. സമൂഹമാധ്യമങ്ങളില്‍ നിന്നും ഇപ്പോള്‍ പുറത്തു കടക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ ഇവിടെ നിറയുന്ന അസംബന്ധങ്ങള്‍ ഒരു സാധാരണ വ്യക്തിയെ അസ്വസ്ഥനാക്കും, ഒരു ഗര്‍ഭിണിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ...ഇത് ഒരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന് ഓര്‍ക്കൂ എന്നാണ് പരിധി വിടുന്ന വാക്കുകളുമായി എത്തുന്നവരോട് സാനിയ ആവശ്യപ്പെടുന്നത്. 

ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കല്‍ കൂടി കളത്തിലിറങ്ങുമ്പോള്‍ ഷുഐബ് മാലിക്കിലാണ് പാക്കിസ്ഥാന്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഇന്ത്യക്കെതിരെ പരിചയസമ്പത്തില്‍ മികച്ച് നില്‍ക്കുന്ന പാക് താരം ഷുഐബ് മാത്രമാണ്. ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കു നേര്‍ വരുമ്പോള്‍ സാനിയ ആര്‍ക്കൊപ്പം നില്‍ക്കും എന്ന ചോദ്യമായിരുന്നു ആരാധകര്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നത്. 

താന്‍ ഇന്ത്യക്കാരിയാണ് എന്ന് സാനിയ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരുന്നു എങ്കിലും തൃപ്തരാവാത്ത ഹിന്ദുത്വവാദികള്‍ ഓരോ അവസരം വരുമ്പോഴും സാനിയയ്‌ക്കെതിരെ രംഗത്തെത്തിക്കൊണ്ടിരുന്നു. സമാനമായ സാഹചര്യം വീണ്ടും വരുമ്പോഴാണ് ഇവര്‍ക്ക് മറുപടിയുമായി സാനിയ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

SCROLL FOR NEXT