Sports

കരുത്തുകാട്ടി ഇന്ത്യ; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 257 റണ്‍സ് ജയം, പരമ്പര നേട്ടം 

രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 0-2 നേടി

സമകാലിക മലയാളം ഡെസ്ക്

കിംഗ്സ്റ്റൺ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ജയം പിടിച്ചടക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. 468 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ വിൻഡീസ് നിരയിലെ എല്ലാവരും 210 റൺസ് എടുക്കുന്നതിനിടെ പുറത്തായി. ഇതോടെ ഇന്ത്യ 257 റൺസിന് ജയിച്ചു. രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 0-2 നേടി. 

നാലാം ദിനത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സ്കോർബോർഡ് 45 റൺസിൽ നിൽകെയാണ് വിൻഡീസ് കളി ആരംഭിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ വിക്കറ്റ പിഴുത് കരുത്തു കാണിക്കുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. 53 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ഡാരെൻ ബ്രാവോ പരിക്ക് മൂലം ക്രീസ് വിട്ടതും വിന്‍ഡീസ് നിരയ്ക്ക് തിരിച്ചടിയായി. 50റൺസ് നേടിയ ഷംറഹ് ബ്രൂക്സും 38 റൺസെടുത്ത ജെർമയ്ൻ ബ്ലാക്ക്‌വുഡും വിൻഡീസ് നിരയ്ക്ക് കരുത്തുപകർന്നു. 

ബ്ലാക്ക്‌വുഡിനെ ബുംറ പുറത്താക്കിയപ്പോൾ ബ്രൂക്സിനെ കോഹ്‌ലി റണൗട്ടാക്കുകയായിരുന്നു. പിന്നാലെയെത്തിയവർക്കാർക്കും പിടിച്ചുനിൽക്കാനായില്ല.  ജേസൺ ഹോൾഡർനെ ജഡേജ മടക്കിയതോടെ ഇന്ത്യ ജയം സ്വന്തമാക്കി. 

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വീതം വിക്കറ്റ് നേടി. ഇഷാന്ത് ശർമ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT