Sports

കറുത്തവരെ വിഡ്ഡികളായി കാണുന്നത് നിര്‍ത്തൂ, ഞങ്ങളുടെ ജീവനും വിലയുണ്ട്; വംശീയതയുടെ വിത്തുകള്‍ ക്രിക്കറ്റിലുമുണ്ടെന്ന് ഗെയ്ല്‍

'കറുത്തവരായ നമ്മള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടരുത്. കറുപ്പ് കരുത്തിന്റെ നിറമാണ്, അഭിമാനത്തിന്റെ നിറമാണ്'

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: ക്രിക്കറ്റിലും വംശീയ അധിക്ഷേപം നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. വിന്‍ഡിസ് ടീമിനുള്ളിലും ലോകത്തിന്റെ മറ്റിടങ്ങളിലും വംശീയ അധിക്ഷേപത്തിന് ഞാനും ഇരയായിട്ടുണ്ടെന്ന് ഗെയ്ല്‍ പറയുന്നു. 

കറുത്ത വര്‍ഗക്കാരെ വിഡ്ഡികളായി കാണുന്നത് അവസാനിപ്പിക്കണം. മറ്റുള്ളവരുടെ ജീവിതം പോലെ തന്നെ പ്രധാനപ്പട്ടതാണ് കറുത്തവന്റെ ജീവിതവും. കറുത്തവരായ നമ്മള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടരുത്. കറുപ്പ് കരുത്തിന്റെ നിറമാണ്, അഭിമാനത്തിന്റെ നിറമാണ്, ഗെയ്ല്‍ പറഞ്ഞു. 

ഞാന്‍ പറയുന്നത് വിശ്വസിക്കൂ, ലോകത്തിന്റെ എല്ലായിടത്തും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. കറുത്തതിന്റെ പേരില്‍ എല്ലായിടത്ത് നിന്നും എനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു. നേരിട്ട അധിക്ഷേപങ്ങളുടെയെല്ലാം പട്ടിക എടുത്താല്‍ അത് ഏറെ നീണ്ടതാണ്. വംശീയതയുടെ വിത്തുകള്‍ ഫുട്‌ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട്. 

അമേരിക്കയിലെ മിനിയാപോളീസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടിച്ച് കൊന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് വരുന്നത്. വ്യാജനോട്ട് കൈവശം വെച്ചെന്ന് ആരോപിച്ച് ഫ്‌ളോയിഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വെളുത്ത വര്‍ഗക്കാരനായ പൊലീസ് കാല്‍മുട്ടുകള്‍ കൊണ്ട് ഫ്‌ളോയിഡിന്റെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT