Sports

കായിക വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ കായിക നിരീക്ഷകരെ നിയമിച്ചു; ഐഎം വിജയനും പിടി ഉഷയമുടക്കമുള്ള നിരീക്ഷകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ദീര്‍ഘ കാലാടിസ്ഥാനത്തിനുള്ള കായിക വികസനം ലക്ഷ്യമിട്ട് കായിക മേഖലയിലുള്ള നിരീക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 12 ഒളിംപ്യന്‍മാരെ നിയമിച്ചു. അത്‌ലറ്റ്ക്‌സ് വിഭാഗത്തില്‍ പിടി ഉഷ, അഞ്ചു ബോബി ജോര്‍ജ് എന്നിവരെയും ഫുട്‌ബോളിന് ഐഎം വിജയനുമുള്‍പ്പടെയുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്. 
 
അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്), സജ്ഞീവ് കുമാര്‍ സിംഗ് (അമ്പെയ്ത്ത്), അപര്‍ണ പോപട്ട് (ബാഡ്മിന്റണ്‍), മേരി കോം, അഖില്‍ കുമാര്‍ (ബോക്‌സിംഗ്), ജഗ്ബീര്‍ സിംഗ് (ഹോക്കി), സോംദേവ് ദേവ്‌വര്‍മന്‍ (ടെന്നീസ്), കര്‍ണം മല്ലേശ്വരി (വൈറ്റ്‌ലിഫ്റ്റിംഗ്), സുശീല്‍ കുമാര്‍ (ഗുസ്തി), ഖാജന്‍ സിങ് (നീന്തല്‍), കമലേഷ് മെഹ്ത (ടേബിള്‍ ടെന്നീസ്) എന്നിവരാണ് മറ്റുള്ള നിരീക്ഷകര്‍.

കേന്ദ്ര സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് അതോറിറ്റി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുള്‍പ്പെടെയുള്ള ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നീരീക്ഷകര്‍ നിര്‍ദേശം നല്‍കും. കായിക മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ക്കും പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനെ കുറിച്ചുമാകും റിപ്പോര്‍ട്ടുകള്‍ നല്‍കുക. 

മിഷന്‍ ഒളിമ്പിക്‌സ് 2020, 2024, 2028ല്‍ നിര്‍ണായക പങ്കുവഹിക്കാന്‍ നിരീക്ഷകര്‍ക്കാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT