Sports

കിരീട നേട്ടത്തിൽ ചരിത്രമെഴുതി യുവന്റസ്; യൂറോപ്പിൽ മറ്റൊരു ടീമിനും ഈ മികവ് അവകാശപ്പെടാനില്ല

കിരീട നേട്ടത്തോടൊപ്പം അപൂർവ റെക്കോർഡും അവർ സ്വന്തം പേരിൽ എഴുതി ചേർത്തു

സമകാലിക മലയാളം ഡെസ്ക്

മിലാൻ: ഇറ്റാലിയൻ സീരി എയിൽ യുവന്റസ് കിരീടം ഉറപ്പാക്കി. കിരീട നേട്ടത്തോടൊപ്പം അപൂർവ റെക്കോർഡും അവർ സ്വന്തം പേരിൽ എഴുതി ചേർത്തു. സീരി എയിൽ യുവന്റസ് നേടുന്ന തുടർച്ചയായ എട്ടാം കിരീടമാണിത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ തുടർച്ചയായി എട്ട് തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന അനുപമ നേട്ടമാണ് യുവന്റസ് സ്വന്തമാക്കിയത്.

ഫ്രാൻസിൽ 2002 മുതൽ 2008 വരെ തുടർച്ചയായി ഏഴ് കിരീടങ്ങൾ നേടിയ ലിയോണിന്റെ റെക്കോർഡാണ് യുവന്റസ് മറികടന്നത്. 2013 മുതൽ തുടർച്ചയായി ആറ് ബുണ്ടസ് ലീ​ഗ കിരീടങ്ങൾ നേടി വരുന്ന ബയേൺ മ്യൂണിക്ക് ഏഴാം കിരീടം ലക്ഷ്യമിട്ടുള്ള യാത്ര ഇപ്പോഴും തുടരുകയാണ്. അവർക്ക് ഇത്തവണ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് കാര്യമായ വെല്ലുവിളി ഉണ്ട്. 1961-1965 കാലഘട്ടത്തിലും, 1986 മുതൽ 1990 വരെയും തുടർച്ചയായി അഞ്ച് കിരീടങ്ങൾ നേടിയ റയൽ മാഡ്രിഡ് ആണ് നേട്ടത്തിന്റെ പട്ടികയിലുള്ള മറ്റൊരു ടീം. 
 
2011- 12 സീസണിൽ ടൂറിനിലെ യുവന്റസ് ഹെഡ് ക്വാർട്ടേഴ്സിലെത്തിയ സീരി എ കിരീടം പിന്നീട് ആ നഗരം വിട്ട് പോയിട്ടില്ല. അന്റോണിയോ കൊണ്ടേ തുടങ്ങിയ വിപ്ലവം മാസിമിലിയാനോ അല്ലെഗ്രിയിലൂടെ തുടരുകയാണ് ടീം. എട്ട് കിരീട നേട്ടത്തിലെ ആദ്യ മൂന്നെണ്ണം അന്റോണിയോ കോണ്ടെ പരിശീലകനായപ്പോഴാണ്. കോണ്ടെ ടീം വിട്ട ശേഷം പരിശീലക സ്ഥാനമേറ്റ അല്ലെ​ഗ്രി പിന്നീട് തുടർച്ചയായി അഞ്ചാം സീസണിലാണ് ടീമിനെ നേട്ടത്തിലേക്ക് നയിച്ചത്. യുവന്റസിന്റെ 37ാം കിരീടം കൂടിയാണ് ഈ സീസണിലേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT