Sports

കിരീട നേട്ടത്തിൽ ചരിത്രമെഴുതി യുവന്റസ്; യൂറോപ്പിൽ മറ്റൊരു ടീമിനും ഈ മികവ് അവകാശപ്പെടാനില്ല

കിരീട നേട്ടത്തോടൊപ്പം അപൂർവ റെക്കോർഡും അവർ സ്വന്തം പേരിൽ എഴുതി ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്

മിലാൻ: ഇറ്റാലിയൻ സീരി എയിൽ യുവന്റസ് കിരീടം ഉറപ്പാക്കി. കിരീട നേട്ടത്തോടൊപ്പം അപൂർവ റെക്കോർഡും അവർ സ്വന്തം പേരിൽ എഴുതി ചേർത്തു. സീരി എയിൽ യുവന്റസ് നേടുന്ന തുടർച്ചയായ എട്ടാം കിരീടമാണിത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ തുടർച്ചയായി എട്ട് തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന അനുപമ നേട്ടമാണ് യുവന്റസ് സ്വന്തമാക്കിയത്.

ഫ്രാൻസിൽ 2002 മുതൽ 2008 വരെ തുടർച്ചയായി ഏഴ് കിരീടങ്ങൾ നേടിയ ലിയോണിന്റെ റെക്കോർഡാണ് യുവന്റസ് മറികടന്നത്. 2013 മുതൽ തുടർച്ചയായി ആറ് ബുണ്ടസ് ലീ​ഗ കിരീടങ്ങൾ നേടി വരുന്ന ബയേൺ മ്യൂണിക്ക് ഏഴാം കിരീടം ലക്ഷ്യമിട്ടുള്ള യാത്ര ഇപ്പോഴും തുടരുകയാണ്. അവർക്ക് ഇത്തവണ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് കാര്യമായ വെല്ലുവിളി ഉണ്ട്. 1961-1965 കാലഘട്ടത്തിലും, 1986 മുതൽ 1990 വരെയും തുടർച്ചയായി അഞ്ച് കിരീടങ്ങൾ നേടിയ റയൽ മാഡ്രിഡ് ആണ് നേട്ടത്തിന്റെ പട്ടികയിലുള്ള മറ്റൊരു ടീം. 
 
2011- 12 സീസണിൽ ടൂറിനിലെ യുവന്റസ് ഹെഡ് ക്വാർട്ടേഴ്സിലെത്തിയ സീരി എ കിരീടം പിന്നീട് ആ നഗരം വിട്ട് പോയിട്ടില്ല. അന്റോണിയോ കൊണ്ടേ തുടങ്ങിയ വിപ്ലവം മാസിമിലിയാനോ അല്ലെഗ്രിയിലൂടെ തുടരുകയാണ് ടീം. എട്ട് കിരീട നേട്ടത്തിലെ ആദ്യ മൂന്നെണ്ണം അന്റോണിയോ കോണ്ടെ പരിശീലകനായപ്പോഴാണ്. കോണ്ടെ ടീം വിട്ട ശേഷം പരിശീലക സ്ഥാനമേറ്റ അല്ലെ​ഗ്രി പിന്നീട് തുടർച്ചയായി അഞ്ചാം സീസണിലാണ് ടീമിനെ നേട്ടത്തിലേക്ക് നയിച്ചത്. യുവന്റസിന്റെ 37ാം കിരീടം കൂടിയാണ് ഈ സീസണിലേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT