Sports

കുരങ്ങന്റെ ശബ്ദമുണ്ടാക്കി കൗലിബലിക്കെതിരെ കാണികൾ; കറുത്തവനായതിൽ അഭിമാനമെന്ന് താരം

ഇറ്റാലിയൻ സീരി എയിൽ നാപോളി- ഇന്റർ മിലാൻ മത്സരത്തിനിടെയാണ് അധിക്ഷേപം അരങ്ങേറിയത്

സമകാലിക മലയാളം ഡെസ്ക്

മിലാൻ: ഫുട്ബോൾ മൈതാനത്തെ വംശീയാധിക്ഷേപ വാർത്തകൾക്ക് അവസാനമില്ല. ഇറ്റാലിയൻ സീരി എയിൽ നാപോളി- ഇന്റർ മിലാൻ മത്സരത്തിനിടെയാണ് അധിക്ഷേപം അരങ്ങേറിയത്. നാപോളിയുടെ സെന​ഗൽ പ്രതിരോധ താരമായ കലിബൗ കൗലിബലിയാണ് ഇത്തവണ ഇന്റർ മിലാൻ ആരാധകരുടെ അധിക്ഷേപത്തിന് ഇരയായത്.  

ഇറ്റലിയിൽ ആഫ്രിക്കൻ വംശജരായ താരങ്ങളെ കുരങ്ങന്മാർ എന്ന് എതിർ ടീമിന്റെ ആരാധകർ അധിക്ഷേപിക്കാറുള്ളത് പതിവായി മാറുകയാണ്.  കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കിയാണ് ഇന്റർ ആരാധകർ കൗലിബലിയെ അധിക്ഷേപിച്ചത്. തുടർച്ചയായി ഇന്റർ ആരാധകർ താരത്തെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചതോടെ നാപോളി താരങ്ങൾ മത്സരം നിർത്തിവയ്ക്കാൻ റഫറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഫറി ഇത് അനുവദിച്ചില്ല.

തോൽവിയിൽ നിരാശയുണ്ടെങ്കിലും മത്സരത്തിനിടെയിലെ വിഷയങ്ങളെല്ലാം വിട്ടുകളയാൻ തന്റെ ടീമം​ഗങ്ങളോട് കൗലിബലി അഭ്യർത്ഥിച്ചു. കറുത്തവനായതിൽ എനിക്ക് അഭിമാനമുണ്ട്. ഫ്രാൻസിൽ ജനിക്കാൻ സാധിച്ചതിലും സെന​ഗലിൽ ജീവിക്കാൻ സാധിക്കുന്നതിലും നാപോളിക്കായി കളിക്കാനിറങ്ങുന്നതിലും അഭിമാനമുണ്ട്. താരം ട്വിറ്ററിൽ കുറിച്ചു. 

വർണ വിവേചനത്തിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് നീങ്ങുന്ന യുവേഫയും ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനും വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുറപ്പാണ്. സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിലാൻ ജയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT