Sports

ഗില്ലിന്റേയും മായങ്കിന്റേയും ശരാശരി നോക്കു, സഞ്ജുവിന്റേതോ? വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍ 

യുവ താരങ്ങളായ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരോട് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി താരതമ്യപ്പെടുത്തിയാണ് മഞ്ജരേക്കറുടെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയെ വിമര്‍ശിച്ച് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യന്‍ യുവ താരങ്ങളായ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരോട് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി താരതമ്യപ്പെടുത്തിയാണ് മഞ്ജരേക്കറുടെ വിമര്‍ശനം. 

73.55 ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് ശരാശരി. മായങ്ക് അഗര്‍വാളിന്റേത് 48.06. സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി 37.64. ഐപിഎല്ലില്‍ ആദ്യ രണ്ട് കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയതിന് പിന്നാലെ തുടരെ മൂന്ന് കളിയിലും സഞ്ജു നിരാശപ്പെടുത്തിയതോടെയാണ് മലയാളി താരത്തിന് നേരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമാവുന്നത്. 

ഏത് ഫോര്‍മാറ്റിലാണ് കളിക്കുന്നത് എങ്കിലും, ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ഒരു കളിക്കാരനെ കുറിച്ചുള്ള ധാരണ ലഭിക്കും. സഞ്ജുവിന്റെ കാര്യത്തില്‍ എന്നെ എപ്പോഴും അലട്ടിയിരുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയാണ്. 21 കളിയില്‍ നിന്ന് അമ്പരപ്പിക്കുന്ന 73 ആണ് ഗില്ലിന്റെ ശരാശരി, മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

സഞ്ജയ് മഞ്ജരേക്കറുടെ വാദത്തെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദോഡ ഗനേഷുമെത്തി. കരുത്തരായ ടീമുകള്‍ ഇല്ലാത്ത പ്ലേറ്റ് ഗ്രൂപ്പിലാണ് സഞ്ജു തന്റെ ഭൂരിഭാഗം ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചത്. എന്നിട്ടും സഞ്ജുവിന്റെ ബാറ്റിങ് ശരാശരി വളരെ താഴെ നില്‍ക്കുന്നു, ദേഡ ഗനേഷ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT