Sports

ഗ്രീസ്മാന്‍-മെസി കോമ്പോ ക്ലച്ചുപിടിക്കുന്നു, പക്ഷേ മെസിയുടെ 'ഫ്രഷ്' പരിക്ക് തലവേദന

ഒരിടവേളയ്ക്ക് ശേഷം ബാഴ്‌സയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് മെസി എത്തുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ര്‍തറുടേയും ഗ്രീസ്മാന്റേയും മികവില്‍ വില്ലാറയലിനെതിരെ ജയം പിടിച്ച് ബാഴ്‌സ. ലാ ലീഗയില്‍ 2-1ന് ജയം പിടിച്ച് വിജയ വഴിയില്‍ തിരിച്ചെത്തിയെങ്കിലും ബാഴ്‌സയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു സൂചന കൂടി മത്സരത്തിലുണ്ടായി. 45 മിനിറ്റ് മാത്രമാണ് മെസി കളിക്കാനിറങ്ങിയത്. 

മിലാനില്‍ നടന്ന ഫിഫ പുരസ്‌കാര നിശയില്‍ പങ്കെടുത്ത് ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡും കൈക്കലാക്കി മത്സര ദിനം പുലര്‍ച്ചെ 2 മണിക്ക് മാത്രമാണ് മെസി കാറ്റലോണിയയിലേക്കെത്തിയത്. ഒരിടവേളയ്ക്ക് ശേഷം ബാഴ്‌സയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് മെസി എത്തുകയും ചെയ്തു. എന്നാല്‍ പുതിയ പരിക്കിന്റെ ഭീഷണിയാണ് മെസിക്കും ബാഴ്‌സയ്ക്കും മുന്‍പിലേക്ക് വരുന്നത്. 

ബാഴ്‌സയുടെ കഴിഞ്ഞ റണ്ട് മത്സരങ്ങളിലും മെസി പകരക്കാരനായാണ് ഇറങ്ങിയത്. മെസിയുടെ അസിസ്റ്റില്‍ കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ  വില്ലാറയലിനെതിരെ ഗ്രീസ്മാന്‍ വല കുലുക്കി. 15ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി ആര്‍തറിന്റെ തകര്‍പ്പന്‍ ഷോട്ടും. എന്നാല്‍, ആദ്യ പകുതിയുടെ 30 മിനിറ്റ് പിന്നിട്ടതോടെ പരിക്കിന്റെ സൂചനകള്‍ മെസിയില്‍ പ്രകടമായി തുടങ്ങി. 

തുടയിലാണ് മെസി കളിക്കിടെ ചികിത്സ തേടിയത്. കോപ്പ അമേരിക്കയ്ക്കിടെ പിടിപ്പെട്ട പരിക്കിന്റെ തുടര്‍ച്ചയല്ലിത് എന്ന് വ്യക്തം. രണ്ടാം പകുതിയില്‍ ഡെംബെലെയാണ് മെസിക്ക് പകരം ഇറങ്ങിയത്.28നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഇതില്‍ മെസി ഇറങ്ങുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT