Sports

ചഹല്‍ എത്തിയത് ശ്രീനാഥിന്റെ റെക്കോര്‍ഡിനൊപ്പം, 21 വര്‍ഷം മുന്‍പ് പിറന്ന ബാറ്റിങ് റെക്കോര്‍ഡ്‌

21 വര്‍ഷം മുന്‍പ് ഇന്ത്യക്കായി ജവഗല്‍ ശ്രീനാഥ് തീര്‍ത്ത റെക്കോര്‍ഡിന് ഒപ്പമാണ് ചഹല്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബാറ്റിങ്ങിന്റെ പേരിലാണ് ഹാമില്‍ട്ടണ്‍ ഏകദിനത്തിന് ശേഷം ചഹല്‍ സംസാര വിഷയമായത്. 18 റണ്‍സ് നേടിയ ചഹലായിരുന്നു അവിടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പത്താമനായി ഇറങ്ങി 36 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ചഹല്‍ ഒരു ബാറ്റിങ് റെക്കോര്‍ഡും തീര്‍ത്തു അവിടെ. 

21 വര്‍ഷം മുന്‍പ് ഇന്ത്യക്കായി ജവഗല്‍ ശ്രീനാഥ് തീര്‍ത്ത റെക്കോര്‍ഡിന് ഒപ്പമാണ് ചഹല്‍ എത്തിയത്. ബാറ്റിങ് ഓര്‍ഡറില്‍ പത്താമനോ, അതില്‍ താഴെയോ ബാറ്റിങ്ങിന് ഇറങ്ങി ടീമിലെ ടോപ് സ്‌കോറര്‍ ആവുക എന്ന നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാവുകയായിരുന്നു ചഹല്‍ ഹാമില്‍ട്ടണില്‍. 

പത്താമനായി ഇറങ്ങി 1996ല്‍ പാകിസ്താനെതിരെ 43 റണ്‍സ് നേടിയ ശ്രീനാഥ് ആയിരുന്നു ആ കളിയിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാലാം ഏകദിനത്തില്‍ ഒന്‍പതാം വിക്കറ്റില്‍ ചഹലും കുല്‍ദീപും ചേര്‍ന്ന് തീര്‍ത്ത 35 റണ്‍സായിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്. പക്ഷേ അതിനും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ മൂന്നക്കം കടത്തുവാനായില്ല. 

21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് ഇന്ത്യയെ തകര്‍ത്തത്. പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാനായതാണ് അതിന് പിന്നിലെന്നായിരുന്നു ബോള്‍ട്ടിന്റെ വാക്കുകള്‍. വായുവില്‍ ബോള്‍ ഇതുപോലെ മൂവ് ചെയ്യുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. സ്വിങ് ചെയ്യുന്ന സാഹചര്യമാണെങ്കില്‍ ഞാന്‍ പിന്നെ മറ്റൊരു ബൗളറാവും എന്നും ബോള്‍ട്ട് കളിക്ക് പിന്നാലെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം