Sports

ചെസ്സ് ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം, സ്വര്‍ണത്തില്‍ മുത്തമിടുന്നത് ആദ്യം 

ഫൈനലില്‍ ഇന്റര്‍നെറ്റ് തകരാര്‍ കല്ലുകടിയായതോടെ ഇന്ത്യയേയും റഷ്യയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2020 ഓണ്‍ലൈന്‍ ചെസ്സ് ഒളിമ്പ്യാഡില്‍ ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കള്‍. ഫൈനലില്‍ ഇന്റര്‍നെറ്റ് തകരാര്‍ കല്ലുകടിയായതോടെ ഇന്ത്യയേയും റഷ്യയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. 

ഇന്ത്യയുടെ മൂന്ന് കളിക്കാര്‍ക്ക് കളി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാളി താരം നിഹാര്‍ സരിനും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഇന്ത്യ അപ്പീല്‍ നല്‍കുകയും ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ ജേതാവാകുന്നത് ആദ്യമായാണ്. 

ലോകത്താകമാനം ഇന്റര്‍നെറ്റ് സേവനം തടസം നേരിട്ട സമയമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കും കളിക്കാനാവാതെ വന്നത്. വനിതകളുടെ ലോക ചാമ്പ്യനായ കൊനേരു ഹംപി, ദിവ്യ ദേശ്മുഖ് എന്നിവരുടെ മത്സരത്തിന് ഇടയില്‍ സെര്‍വര്‍ തകരാറായതോടെ ലോഗ്ഔട്ട് ആയി. 

ആദ്യ റൗണ്ടിലെ ഇന്ത്യയുടെ ആറ് മത്സരങ്ങളും സമനിലയിലായിരുന്നു. ഇതോടെ ഇന്ത്യയും റഷ്യയും മൂന്ന് പോയിന്റ് നേടി തുല്യനിലയിലായി. വിദിത്ത് സന്തോഷ്, പി ഹരികൃഷ്ണ, ഡി ഹരിക, ആര്‍ പ്രഗ്നാനന്ദ, ദിവ്യ ദേശ്മുഖ്, കൊനേരു ഹംപി എന്നിവരാണ് സമനില നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

SCROLL FOR NEXT