Sports

ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്, വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയ്‌നുമായി ആരാധകര്‍

നീതി ലഭിക്കാന്‍ പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ട്‌ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലയാളി താരം എസ്.ശ്രീശാന്തിന് മേലുള്ള ആജിവനാന്ത വിലക്ക് നീക്കണം എന്ന ആവശ്യവുമായി ആരാധകരുടെ ക്യംപെയ്ന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത് എന്ന പേരില്‍ ക്യാംപെയ്‌നിന് തുടക്കമായിരിക്കുന്നത്. 2013ലാണ് വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. 

എന്നാല്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. വിലക്ക് മാറ്റണം എന്ന ആവശ്യവുമായി ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കണമെന്നും, നീതി ലഭിക്കാന്‍ പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ട്‌ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

ഭുവനേശ്വരിയുടെ ട്വീറ്റിന് പിന്നാലെയാണ് പിന്തുണയുമായി ആരാധകര്‍ എത്തുന്നത്. സമൂഹമാധ്യമങ്ങള്‍ക്ക് പുറത്ത്, കോടതി പരിസരത്ത് ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ച് ആരാധകര്‍ ബാനറുകള്‍ ഉയര്‍ത്തി എത്തുകയും ചെയ്തിരുന്നു. 2013ലെ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള മൂന്ന് താരങ്ങളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീശാന്തിന് പുറമെ, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT