Sports

'ഞാന്‍ ഇവിടെ തന്നെയുണ്ട്‌. പോയി വീണ്ടും ബൗള്‍ ചെയ്യൂ, ഓസീസിന്റെ തന്ത്രം പൊളിച്ച്‌ ഞാന്‍ മഗ്രാത്തിനോട്‌ പറഞ്ഞു'

ഒടുവില്‍ മഗ്രാത്തിനോട്‌ ഞാന്‍ പറഞ്ഞു, ഞാന്‍ ഇവിടെ തന്നെയുണ്ട്‌, പോയി വീണ്ടും ബൗള്‍ ചെയ്യൂ....

സമകാലിക മലയാളം ഡെസ്ക്


1999ലെ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റില്‍ മഗ്രാത്തില്‍ നിന്ന്‌ വന്ന ആക്രമണത്തെ നേരിട്ട വിധം വെളിപ്പെടുത്തുതകയാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആറ്‌, ഏഴ്‌ മെയ്‌ഡന്‍ ഓവറുകള്‍ മഗ്രാത്ത്‌ എനിക്കെതിരെ എറിഞ്ഞു. ഒടുവില്‍ മഗ്രാത്തിനോട്‌ ഞാന്‍ പറഞ്ഞു, ഞാന്‍ ഇവിടെ തന്നെയുണ്ട്‌, പോയി വീണ്ടും ബൗള്‍ ചെയ്യൂ....

അഡ്‌ലെയ്‌ഡിലെ ടെസ്‌റ്റ്‌. ആ ദിവസത്തെ കളിില്‍ 40 മിനിറ്റ്‌ കൂടിയെ ബാക്കിയുണ്ടായുള്ളു. മഗ്രാത്ത്‌ വന്ന്‌ ആറോ ഏഴോ മെയ്‌ഡന്‍ ഓവറുകള്‍ എനിക്കെതിരെ എറിഞ്ഞു. അതായിരുന്നു അവരുടെ തന്ത്രം. സച്ചിനെ അസ്വസ്ഥനാക്കുക. 70 ശഥമാനം പന്തുകളും വിക്കറ്റ്‌ കീപ്പറിലേക്ക്‌ പോവണം. 10 ശതമാനം പന്ത്‌ എന്‌റെ ബാറ്റിങ്‌ അടുത്ത്‌ കൂടിയും വരണം. ഔട്ട്‌സൈഡ്‌ ഓഫ്‌ സ്റ്റംപിലേക്കെത്തുന്ന പന്തില്‍ ഞാന്‍ കളിച്ചാല്‍ അവരുടെ പ്ലാന്‍ വിജയിക്കും, സച്ചിന്‍ പറയുന്നു.

അതുകൊണ്ട്‌ ഭൂരിഭാഗം പന്തുകളും ഞാന്‍ ലീവ്‌ ചെയ്‌തു. ചില നല്ല ഡെലിവറികളുമുണ്ടായി. ഈ സമയം ഞാന്‍ മഗ്രാത്തിനോട്‌ പറഞ്ഞു, നന്നായി എറിഞ്ഞു, ഇനി പോയി എനിക്ക്‌ വീണ്ടും പന്തെറിഞ്ഞ്‌ നല്‍കൂ, ഞാന്‍ ഇവിടെ തന്നെയുണ്ട്‌...തൊട്ടടുത്ത ദിവസം കളി തുടങ്ങിയ സമയം മഗ്രാത്തിനെതിരെ ഞാന്‍ ബൗണ്ടറികള്‍ കണ്ടെത്തി. എന്നെ അസ്വസ്ഥനാക്കുക എന്നതായിരുന്നു അവരുടെ തന്ത്രം എന്ന്‌ എനിക്ക്‌ വ്യക്തമായി അറിയാമായിരുന്നു.

വൈകുന്നേരം ശാന്തനായി നിന്ന്‌ കളിച്ച്‌ തൊട്ടടുത്ത ദിവസം കളി തുടങ്ങിയപ്പോള്‍ എനിക്ക്‌ ഇഷ്ടമുള്ളത്‌ പോലെ ഞാന്‍ കളിച്ചു. ഞാന്‍ എങ്ങനെ കളിക്കണമെന്ന്‌ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍ നിങ്ങള്‍ പന്തെറിയാന്‍ പോവുന്നത്‌ എവിടേക്കാണെന്നത്‌ നിയന്ത്രിക്കാന്‍ എനിക്കാവും...സച്ചിന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT