Sports

ടി20യില്‍ 2 സെഞ്ചുറികള്‍ തുടരെ നേടുന്ന ആദ്യ താരം ധവാനാണോ? ഉന്‍മുക്ത് ചന്ദിനെ മറക്കാറായിട്ടില്ല 

ഐപിഎല്ലില്‍ തുടരെ രണ്ട് സെഞ്ചുറികള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇവിടെ ധവാന്‍ സ്വന്തമാക്കുകയും ചെയ്തു. ട്വന്റി20യിലേക്ക് എത്തുമ്പോഴോ?

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ സെഞ്ചുറിക്ക് പിന്നാലെ പഞ്ചാബിന് എതിരേയും ഡല്‍ഹിയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മൂന്നക്കം കടന്നു. ഐപിഎല്ലില്‍ തുടരെ രണ്ട് സെഞ്ചുറികള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇവിടെ ധവാന്‍ സ്വന്തമാക്കുകയും ചെയ്തു. ട്വന്റി20യിലേക്ക് എത്തുമ്പോഴോ? 

ഐപിഎല്ലില്‍ കോഹ് ലി നാല് സെഞ്ചുറി നേടിയ സീസണുണ്ട്. എന്നാല്‍ അവിടേയും തുടരെ സെഞ്ചുറികളിലേക്ക് എത്താന്‍ ആര്‍സിബി നായകന് സാധിച്ചില്ല. എന്നാല്‍ ട്വന്റി20യില്‍ തുടരെ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമല്ല ശിഖര്‍ ധവാന്‍. ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരവും അല്ല. 

ട്വന്റി20 ക്രിക്കറ്റില്‍ തുടരെ രണ്ട് സെഞ്ചുറി നേടിയ ആദ്യ താരം ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ്. 2011ലെ ചാമ്പ്യന്‍സ് ലീഗ് ടി20യിലാണ് ഇത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരേയും ആര്‍സിബിക്ക് എതിരേയും വാര്‍ണര്‍ ഇവിടെ സെഞ്ചുറി നേടി. ടി20യില്‍ തുടരെ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം ഉന്‍മുക്ത് ചന്ദ് ആണ്. 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ 2013ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോക കിരീടം നേടിയ നായകന്‍ തുടരെ രണ്ട് വട്ടം മൂന്നക്കം കടന്നു. തുടരെ രണ്ട് വട്ടം ടി20യില്‍ സെഞ്ചുറി എന്നത് ഇംഗ്ലണ്ട് ടി20 ബ്ലാസ്റ്റിലും, സൗത്ത് ആഫ്രിക്കയിലെ റാം സ്ലം ടൂര്‍ണമെന്റിലും സംഭവിച്ചിട്ടുണ്ട്. ടി20 ബ്ലാസ്റ്റില്‍ 2014ല്‍ ലൂക്ക് റൈറ്റും, 2015ല്‍ മൈക്കല്‍ ക്ലിന്‍ജറുമാണ് തുടരെ രണ്ട് വട്ടം സെഞ്ചുറി കണ്ടെത്തിയത്. 

ഇംഗ്ലണ്ട് മുന്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനും ട്വന്റി20യില്‍ തുടരെ രണ്ട് വട്ടം സെഞ്ചുറി കണ്ടെത്തി. 2015ലായിരുന്നു അത്. സൗത്ത് ആഫ്രിക്കയുടെ റാം സ്ലം ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴായിരുന്നു പീറ്റേഴ്‌സണിന്റെ വെടിക്കെട്ട്. മാര്‍കോ മാറയ്‌സ്, റീസ ഹെന്‍ട്രിക്‌സ് എന്നിവരാണ് പിന്നെ ഈ നേട്ടത്തിലേക്ക് എത്തിയവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

'ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്'; വിതുമ്പി സിനിമാ ലോകം

'എനിക്ക് മതിയായി എന്ന് ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞു; ഇപ്പോള്‍ പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല'; വിതുമ്പി സത്യന്‍ അന്തിക്കാട്

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 18

'ശ്രീനിയെ നഷ്ടപ്പെടുക വലിയ സങ്കടം, എന്ത് പറയണമെന്ന് അറിയില്ല..'; വികാരഭരിതനായി മോഹന്‍ലാല്‍

SCROLL FOR NEXT