Sports

പന്ത് ചുരണ്ടിയതിന് അവരെ കരയിച്ചു, കുരങ്ങന്‍ എന്ന് വിളിച്ചവരെ എന്ത് ചെയ്തു? മങ്കിഗേറ്റ് വിവാദത്തിലേക്ക് ചൂണ്ടി അക്തര്‍ 

'മറ്റൊരാളെ കുരങ്ങനെന്ന് വിളിച്ചിട്ടും സംരക്ഷിച്ചു. പരമ്പര ബഹിഷ്‌കരിക്കുമെന്ന സംസാരം വരെയുണ്ടായി'

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2008ലെ മങ്കിഗേറ്റ് വിവാദത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ശിക്ഷിക്കപ്പെടാതിരുന്നതിന് എതിരെ പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ക്രിക്കറ്റ് പന്ത് ചുരണ്ടിയതിന് നിങ്ങളുടെ കളിക്കാരെ കരയിച്ചു. എന്നാല്‍ മറ്റൊരു വ്യക്തിയെ കുരങ്ങന്‍ എന്ന് വിളിച്ച കളിക്കാരനെ നിങ്ങള്‍ സുരക്ഷിതമാക്കിയതായും അക്തര്‍ പറയുന്നു. 

മറ്റൊരാളെ കുരങ്ങനെന്ന് വിളിച്ചിട്ടും സംരക്ഷിച്ചു. പരമ്പര ബഹിഷ്‌കരിക്കുമെന്ന സംസാരം വരെയുണ്ടായി. നിങ്ങളുടെ നീതിശാസ്ത്രം എവിടെയെന്നാണ് ഞാന്‍ ഓസ്‌ട്രേലിയക്കാരോട് ചോദിക്കുന്നത്. പരമ്പര അവസാനിപ്പിക്കുമെന്ന് അവര്‍ പറഞ്ഞപ്പോള്‍, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നാണ് ഓസ്‌ട്രേലിയ പറഞ്ഞത്, ജിയോ ക്രിക്കറ്റില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു. 

ഏഷ്യാ കപ്പും, ട്വന്റി20 ലോകകപ്പും മുന്‍ നിശ്ചയിച്ച പ്രകാരം നടത്തണമായിരുന്നു എന്നും അക്തര്‍ പറഞ്ഞു. എന്തുകൊണ്ട് അത് നടത്തിക്കൂട? അടിച്ചമര്‍ത്തപ്പെട്ടവരെ ഈ ലോകം ഒരിക്കലും പിന്തുണച്ചിട്ടില്ല. ട്വന്റി20 ലോകകപ്പ് നടത്തില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അവര്‍ക്ക് ഐപിഎല്‍ നടത്തണം, അതിന് വേണ്ടി ലോകകപ്പ് വേണ്ടെന്ന് വെക്കുന്നതായും അക്തര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

'ജനലിലൂടെ കാണുന്നത് ആ വലിയ സംവിധായകന്‍ വാതില്‍ മുട്ടുന്നതാണ്, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു'; തുറന്ന് പറഞ്ഞ് സുമ ജയറാം

SCROLL FOR NEXT