Sports

പരിക്ക് കവര്‍ന്ന 2 വര്‍ഷത്തിന് ശേഷം നാഗര്‍കോട്ടി വരുന്നു, തുടരെ 140ന് മുകളില്‍ വേഗത കണ്ടെത്തുന്നതായി നിതീഷ് റാണ 

ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇവരുടെ തിരിച്ചു വരവിന് കളമൊരുക്കിയേക്കും...

സമകാലിക മലയാളം ഡെസ്ക്

ദുബായ്:‌ 2018ലെ അണ്ടര്‍ 19 ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ചതിന് പിന്നാലെ രാജ്യത്തിന്റെ ഭാവി താരങ്ങളായി വിലയിരുത്തപ്പെട്ടവരായിരുന്നു കമലേഷ് നാഗര്‍കോട്ടിയും ശിവം മവിയും. എന്നാല്‍ പരിക്ക് ഇരുവരേയും പിന്നോട്ടടിച്ചു. ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇവരുടെ തിരിച്ചു വരവിന് കളമൊരുക്കിയേക്കും...

രണ്ട് വര്‍ഷത്തോളമാണ് നാഗര്‍കോട്ടിക്ക് പരിക്കിനെ തുടര്‍ന്ന് നഷ്ടമായത്. ഇപ്പോള്‍ രണ്ട് പേരും തിരിച്ചെത്തിയതായും, മണിക്കൂറില്‍ 140 കിമീ എന്ന വേഗതയില്‍ തുടരെ പന്തെറിയാനാവുന്നുണ്ടെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം നിതീഷ് റാണ പറഞ്ഞു. ഇവരെ നേരിടുക ഏത് ബാറ്റ്‌സ്മാനും വെല്ലുവിളിയാവും. അവര്‍ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും നിതീഷ് റാണ പറഞ്ഞു. 

ഇംഗ്ലണ്ട് നായകന്‍ മോര്‍ഗനൊപ്പം കളിക്കാനാവുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം പറഞ്ഞു. മോര്‍ഗന്റേത് പോലെ ക്യാപ്റ്റന്‍സിയിലെ കഴിവുകള്‍ നേടുകയാണ് എന്റെ ലക്ഷ്യം. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അത് എന്നെ സഹായിക്കും. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന ചുരുക്കം ഇടംകയ്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് മോര്‍ഗന്‍...

ഐപിഎല്ലില്‍ തന്റെ ബാറ്റിങ് പൊസിഷന്‍ നിശ്ചയിച്ചിട്ടില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. ടീം ആവശ്യപ്പെടുന്നത് പോലെ ഞാന്‍ കളിക്കും. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും തയ്യാറാണ്. ബൗളര്‍ എന്ന നിലയില്‍ കൂടുതല്‍ മികവ് കാണിക്കാനും ശ്രമിക്കും. യുഎഇയിലെ സ്പിന്നിനെ തുണക്കുന്ന സാഹചര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ തനിക്കാവുമെന്നും നിതീഷ് റാണ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT