Sports

പോഗ്ബയുടെ ജേഴ്‌സി ലേലത്തില്‍ വെച്ചിട്ടും വാങ്ങാന്‍ ആളില്ല; ലോകകപ്പില്‍ അണിഞ്ഞ ബൂട്ട്‌സിനും വന്‍ തുകയില്ല

ലോകകപ്പില്‍ താന്‍ ധരിച്ച ബൂട്ട്‌സിനൊപ്പം, 2016 യൂറോ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചപ്പോള്‍ അണിഞ്ഞ ജേഴ്‌സിയും പോഗ്ബ ലേലം ചെയ്യുന്നതിനായി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് കിരീടത്തിലേക്കുള്ള കുതിപ്പില്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബ ധരിച്ച ബൂട്ട്‌സ് ലേലത്തില്‍ പോയി. പാരിസില്‍ നടന്ന ലേലത്തില്‍ 24 ലക്ഷം രൂപയ്ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിര താരത്തിന്റെ ബൂട്ട്‌സ് ലേലത്തില്‍ പോയത്. 

താഴെ തട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതില്‍ നിന്നും ലഭിക്കുന്ന പണം വിനിയോഗിക്കുന്നത്. 30 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപവരെയാണ് ലേലം നടത്തിയ കമ്പനി പ്രതീക്ഷിച്ചിരുന്നത് എങ്കിലും 24 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ചത്. 

ലോകകപ്പില്‍ താന്‍ ധരിച്ച ബൂട്ട്‌സിനൊപ്പം, 2016 യൂറോ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചപ്പോള്‍ അണിഞ്ഞ ജേഴ്‌സിയും പോഗ്ബ ലേലം ചെയ്യുന്നതിനായി നല്‍കി. മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇത് ലേലത്തില്‍ പോയത്. 2017 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹോളണ്ടിനെതിരെ അണിഞ്ഞ പോഗ്ബയുടെ ജേഴ്‌സിക്ക് ലേലത്തില്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപയും. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പോഗ്ബയുടെ ഫോമില്ലായ്മയെ തുടര്‍ന്നാണ് ലേലത്തില്‍ വലിയ തുക പോഗ്ബയുടെ ബൂട്ട്‌സിനും ജേഴ്‌സികള്‍ക്കും ഉയരാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ജയം പിടിച്ചപ്പോള്‍ യുവന്റ്‌സിന് വേണ്ടി അണിഞ്ഞ പോഗ്ബയുടെ ജേഴ്‌സി ലേലത്തില്‍ സ്വന്തമാക്കുവാന്‍ ആരും തന്നെ മുന്നോട്ടു വന്നുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT