Sports

ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനായി മൗറീഞ്ഞോ? ഫാവ്‌റെയുടെ നില പരുങ്ങലില്‍

നിലവിലെ ബൊറൂസിയ പരിശീലകന്‍ ലൂസിയന്‍ ഫാവ്‌റെയുടെ നില പരുങ്ങലിലായതോടെയാണ് മുന്‍ ചെല്‍സി, റയല്‍ മാഡ്രിഡ് പരിശീലകന്‍ കൂടിയായിരുന്ന മൗറീഞ്ഞോയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: വിശേഷണങ്ങള്‍ അധികം ആവശ്യമില്ലാത്ത ആളാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ. കഴിഞ്ഞ ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ഇതുവരെ ഒരു ടീമിന്റേയും പരിശീലക സ്ഥാനം മൗറീഞ്ഞോ ഏറ്റെടുത്തിരുന്നില്ല. ലോകത്തെ വിവിധ മാധ്യമങ്ങള്‍ക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ വിലയിരുത്തുന്ന ഫുട്‌ബോള്‍ വിദഗ്ധന്റെ റോളിലാണ് മൗറീഞ്ഞോ ഇപ്പോഴുള്ളത്. 

പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് മുന്‍പൊരിക്കല്‍ അദ്ദേഹം മനസ് തുറന്നിരുന്നു. താമസിയാതെ ഏതെങ്കിലും ടീമിന്റെ കോച്ച് സ്ഥാനത്ത് താനുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം നല്‍കിയിരുന്നു. റയല്‍ മാഡ്രിഡ്, ടോട്ടനം ഹോട്‌സ്പര്‍ ടീമുകള്‍ മൗറീഞ്ഞോയെ ടീമിലെത്തിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 

ഇപ്പോഴിതാ ജര്‍മന്‍ ബുണ്ടസ് ലീഗ കരുത്തരും മുന്‍ ചാമ്പ്യന്‍മാരുമായ ബൊറൂസിയ ഡോര്‍ട്മുണ്ട് മൗറീഞ്ഞോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. ജര്‍മന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ ബൊറൂസിയ പരിശീലകന്‍ ലൂസിയന്‍ ഫാവ്‌റെയുടെ നില പരുങ്ങലിലായതോടെയാണ് മുന്‍ ചെല്‍സി, റയല്‍ മാഡ്രിഡ് പരിശീലകന്‍ കൂടിയായിരുന്ന മൗറീഞ്ഞോയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. 

സീസണിന്റെ തുടക്കത്തില്‍ ബൊറൂസിയ മികച്ച പ്രകടനം നടത്തിയെങ്കിലും പതിയെ പിന്നിലേക്ക് പോകുന്ന അവസ്ഥയാണ് ബുണ്ടസ് ലീഗയില്‍ കണ്ടത്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനോട് 2-0ത്തിന് തോല്‍ക്കുകയും ചെയ്തതോടെയാണ് ഫാവ്‌റെയുടെ സ്ഥാനത്തിന് ഇപ്പോള്‍ ഭീഷണി നേരിടുന്നത്. മൗറീഞ്ഞോ ജര്‍മന്‍ ക്ലബുമായി ചര്‍ച്ചകള്‍ നടത്തിയതായും ചില റിപ്പോര്‍ട്ടുകളിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT