Sports

മെസിയോ ക്രിസ്റ്റ്യാനോയോ? കൂടെ കളിച്ചതെങ്കിലും ക്രിസ്റ്റ്യാനോയെ തള്ളാന്‍ റൂണിക്ക് മടിയില്ല

ഈ രണ്ട് താരങ്ങളാണ് ഫുട്‌ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്

സമകാലിക മലയാളം ഡെസ്ക്

മെസിയാണോ ക്രിസ്റ്റിയാനോ ആണോ ഒന്നാമന്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇംഗ്ലണ്ട് മുന്‍ താരം വെയിന്‍ റൂണിക്ക് ഒരു മടിയുമില്ല. അതും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തന്റെ സഹതാരമായിരുന്നു ക്രിസ്റ്റിയാനോയെ തള്ളി മെസി ആണെന്ന് പറയുന്നതിന്. 

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണെന്നാണ് റൂണിയുടെ  അഭിപ്രായം. ഈ രണ്ട് താരങ്ങളാണ് ഫുട്‌ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്. എന്നാല്‍ എന്റെ കണ്ണില്‍ എക്കാലത്തേയും മഹാനായ കളിക്കാരന്‍ മെസിയാണ് എന്നും റൂണി പറയുന്നു. 

2004 മുതല്‍ 2009 വരെ റൂണിയും ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സഹ താരങ്ങളായിരുന്നു. പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് എന്നീ കിരീട നേട്ടങ്ങളിലേക്ക് ഈ സഖ്യം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ എക്കാലത്തേയും മികച്ച താരം ഏതെന്ന ചോദ്യത്തിന് മെസിയിലേക്കാണ് റൂണിയുടെ വിരല്‍ നീളുന്നത്. 

ക്രിസ്റ്റ്യാനോ യുവന്റ്‌സിലേക്ക് ചേക്കേറിയതോടെ ഇരുവരുടേയും കൊമ്പുകോര്‍ക്കല്‍ ഇനി കാണണം എങ്കില്‍ ആരാധകര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിക്കായി കാത്തിരിക്കണം. മെസി-ക്രിസ്റ്റ്യാനോ കൊമ്പുകോര്‍ക്കലില്ലാതെ ഇനി എന്ത് എല്‍ ക്ലാസിക്കോ എന്നാണ് ആരാധകരുടെ ചോദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

'ജനലിലൂടെ കാണുന്നത് ആ വലിയ സംവിധായകന്‍ വാതില്‍ മുട്ടുന്നതാണ്, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു'; തുറന്ന് പറഞ്ഞ് സുമ ജയറാം

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ വൈരാ​ഗ്യം, യുവതിയെ നടുറോഡിൽ കുത്തിവീഴ്ത്തി തീ കൊളുത്തി കൊന്നു; പ്രതി കുറ്റക്കാരൻ

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

SCROLL FOR NEXT