Sports

രവി ശാസ്ത്രിയും സംഘവും ഒന്നര മാസം കൂടി തുടരും; കരാര്‍ നീട്ടി

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടേയും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടേയും കരാര്‍ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടേയും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടേയും കരാര്‍ നീട്ടി. ലോകകപ്പിന് ശേഷം കരാര്‍ അവസാനിക്കും. ഇത് കഴിഞ്ഞ് 45 ദിവസത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കാന്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സാണ് തീരുമാനമെടുത്തത്. 

പ്രധാന പരിശീലകന് പുറമേ ടീമിന്റെ സഹ പരിശീലകര്‍ക്ക് വേണ്ടിയും ഇന്റര്‍വ്യൂ നടക്കും. നിലവില്‍ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് പുറമേ, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘം. ഇവരെല്ലാവരുമായുള്ള കരാറാണ് ലോകകപ്പോടെ അവസാനിക്കുന്നത്. ശാസ്ത്രിയുടെ കരാര്‍ ഒന്നര മാസത്തേക്ക് നീട്ടി നല്‍കിയതിനൊപ്പം ഇവരുടെ കരാറുകളും സിഓഎ നീട്ടിയിട്ടുണ്ട്.

ലോകകപ്പിന് പിന്നാലെ ഇന്ത്യയുടെ പുതിയ പരിശീലകന് വേണ്ടിയുള്ള ഇന്റര്‍വ്യൂ നടക്കുമെന്നാണ് കരുതുന്നത്. ലോകകപ്പിന് പിന്നാലെ നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം പുതിയ പരിശീലകന്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ 2017 ല്‍ അനില്‍ കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനം രാജി വെച്ചതിന് പിന്നാലെയായിരുന്നു രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍