Sports

റിഷഭ് പന്തിനെതിരായ ഒത്തുകളി ആരോപണം; ഫീല്‍ഡ് ചെയ്ഞ്ചാണ് പന്ത് ആവശ്യപ്പെട്ടത് എന്ന് ബിസിസിഐ

അടുത്ത ബോള്‍ ഫോറായിരിക്കും എന്ന് പന്ത് പറഞ്ഞതിന് പിന്നാലെ ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി ക്യാപിറ്റല്‍സ് താരം റിഷഭ് പന്തിനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങള്‍ തള്ളി ബിസിസിഐ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ഇടയില്‍ വിക്കറ്റിന് പിന്നില്‍ നിന്നും, അടുത്ത ബോള്‍ ബൗണ്ടറിയായിരിക്കും എന്ന പന്തിന്റെ വാക്കുകള്‍ വിവാദമായിരുന്നു. 

അടുത്ത ബോള്‍ ഫോറായിരിക്കും എന്ന് പന്ത് പറഞ്ഞതിന് പിന്നാലെ ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തു. പന്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ പതിയുകയും, ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒത്തുകളിയാണ് നടന്നത് എന്ന ആരോപണം ശക്തമായതോടെയാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരണവുമായി എത്തുന്നത്. 

ഈ ബോള്‍ ബൗണ്ടറി കടക്കും എന്ന് പറയുന്നതിന് മുന്‍പ് പന്ത് എന്താണ് പറഞ്ഞത് എന്ന് ഈ വീഡിയോയില്‍ ഇല്ല. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരോട് ഫീല്‍ഡ് ചെയിഞ്ച് ആവശ്യപ്പെടുകയാണ് പന്ത് ചെയ്യുന്നത്. ബൗണ്ടറി തടയുവാന്‍ ഓഫ് സൈഡില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുവാനാണ് പന്ത് ആവശ്യപ്പെടുന്നത് എന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയതിന് പിന്നിലും ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയെ റബാഡ തളച്ചതോടെ ഡല്‍ഹി ജയം പിടിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT