Sports

ലോകകപ്പിൽ ഒത്തുകളിക്കാൻ പദ്ധതിയിടുന്നവർ കരുതിയിരുന്നോളു; ഇവർ വിടാതെ പിന്തുടരും

ഈ മാസം 30 മുതൽ ഇം​ഗ്ലണ്ടിൽ ആരംഭിക്കുന്ന ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ ജാ​ഗ്രത പുലർത്താനുറച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റിന് എക്കാലത്തും വെല്ലുവിളിയായി നിൽക്കുന്നതാണ് വാതുവയ്പ്പ് സംഘങ്ങളും അവരുടെ ഒത്തുകളി പ്രേരണകളും. ഒത്തുകളി സംഘത്തിന്റെ കെണിയിൽ  പെട്ട് കരിയർ തന്നെ നശിച്ചു പോയ താരങ്ങളും നിരവധി. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റ് വാതുവയ്പ്പുകാരെ സംബന്ധിച്ച് ചാകര കാലമാണ്.

ഈ മാസം 30 മുതൽ ഇം​ഗ്ലണ്ടിൽ ആരംഭിക്കുന്ന ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ ജാ​ഗ്രത പുലർത്താനുറച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ രം​ഗത്തെത്തിക്കഴിഞ്ഞു. കര്‍ശന നടപടികളുമായി ഇതിനെ നേരിടാനുള്ള ഒരുക്കങ്ങളാണ് ഐസിസി നടത്തുന്നത്. ലോകകപ്പില്‍ മത്സരിക്കുന്ന 10 ടീമുകള്‍ക്കൊപ്പവും അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരമായുണ്ടാകുമെന്ന് ഐസിസി വ്യക്തമാക്കി.

സന്നാഹ മത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെ ഉദ്യോഗസ്ഥര്‍ ടീമിനൊപ്പമുണ്ടാകും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേയ്ക്കടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചു. ആദ്യമായാണ് ഐസിസി ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മുമ്പ് മത്സരം നടക്കുന്ന വേദികളിലായിരുന്നു ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി പ്രതിനിധിയുണ്ടാവുക.

ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയ വിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. വാതുവയ്പ്പ് മാഫിയയുടെ പ്രതിനിധികള്‍ താരങ്ങളെ സമീപിക്കാതിരിക്കാനായാണ് മുന്‍കരുതല്‍ എടുക്കുന്നതെന്നും ഐസിസി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT