Sports

'വരുന്നത് കളിക്കാന്‍ വേണ്ടി മാത്രം', മഞ്ഞക്കോട്ടയില്‍ ഇറങ്ങുന്നതിന് മുന്‍പ് സി കെ വിനീത് 

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം എങ്ങനെയാകും എന്നത് സംബന്ധിച്ച് ആശങ്കയില്ലെന്നും വിനീത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീസണിലെ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങും. അഞ്ചാം ഹോം മത്സരത്തില്‍ നാലാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് കേരളത്തിന്റെ എതിരാളികള്‍. സി കെ വിനീത് എതിര്‍ നിരയില്‍ മഞ്ഞപ്പടയ്‌ക്കെതിരെ കളിക്കാനിറങ്ങും എന്നതാണ് പ്രത്യേകത. 

കളിക്കാന്‍ മാത്രമാണ് വരുന്നത് എന്നായിരുന്നു മത്സരത്തിന് മുന്‍പ് വിനീത് പ്രതികരിച്ചത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വിനീതും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം വിനീത് ഇന്നിറങ്ങുമ്പോള്‍ കൊച്ചിയിലെ കാണികളില്‍ നിന്നുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് വിനീത് വ്യക്തമാക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം എങ്ങനെയാകും എന്നത് സംബന്ധിച്ച് ആശങ്കയില്ലെന്നും വിനീത് പറഞ്ഞു. 

ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവും, മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഭേദപ്പെട്ട നിലയിലാണ് ജംഷഡ്പൂര്‍. ബ്ലാസ്റ്റേഴ്‌സാവട്ടെ ഒരു ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി എട്ടാം സ്ഥാനത്തും. തിരിച്ചു വരവിന് ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമാണ്. പ്രത്യേക ജേഴ്‌സി അണിഞ്ഞും ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തില്‍ പ്രത്യക്ഷപ്പെടും.  

കേരള ഫുട്‌ബോള്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രത്യേക ഗ്രാഫിക് ആര്‍ട്ട് ആലേഖനം ചെയ്ത പച്ചയും വെള്ളയും അടങ്ങിയ ജേഴ്‌സിയില്‍ കളിക്ക് മുന്‍പ് വാംഅപ്പിനായി താരങ്ങള്‍ ഇറങ്ങും. കായിക മന്ത്രി ഇ പി ജയരാജന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്ലബ് ഗിഫ്റ്റ് എ ബോള്‍ ക്യാംപെയ്‌നില്‍ പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT