Sports

വിടാതെ ചാമ്പ്യൻസ് ലീ​ഗ് കിരീടമെന്ന സ്വപ്നം; യുവന്റസ് ​ഗോൾ കീപ്പറായി ഇതിഹാസ താരം ബുഫൺ തിരിച്ചെത്തുന്നു 

ഇറ്റാലിയൻ ഇതിഹാസ ​ഗോൾ കീപ്പറും വെറ്ററൻ താരവുമായ ജിയാൻലൂയി ബുഫൺ യുവന്റസിൽ തിരിച്ചെത്തുന്നു

സമകാലിക മലയാളം ഡെസ്ക്

മിലാൻ: ഇറ്റാലിയൻ ഇതിഹാസ ​ഗോൾ കീപ്പറും വെറ്ററൻ താരവുമായ ജിയാൻലൂയി ബുഫൺ യുവന്റസിൽ തിരിച്ചെത്തുന്നു. ഒരു വർഷം മുൻപ് ദീർഘ നാളത്തെ യുവന്റസ് കരിയറിന് വിരാമമിട്ട് ബുഫൺ ഫ്രഞ്ച് ലീ​ഗ് വൺ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ ടീമിനായി കളിച്ചിരുന്നു. ഒറ്റ സീസണോടെ താരം പിഎസ്ജിയോടും വിട പറഞ്ഞു. 

നിലവിൽ പോർട്ടോ, ലീഡ്സ് തുടങ്ങിയ ക്ലബുകൾ ബുഫണിനെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടെങ്കികും യുവന്റസിലേക്ക് വരാൻ ആണ് ബുഫൺ ശ്രമിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ആകും ബുഫൺ എത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്‌. നിലവിൽ സെസനിയാണ് ഒന്നാം നമ്പർ ​ഗോൾ കീപ്പർ. രണ്ടാം ​ഗോൾ കീപ്പറായിട്ടാവും മുൻ നായകൻ കൂടിയായ ബുഫണിന്റെ രം​ഗപ്രവേശം.

ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബുഫണിന് പിഎസ്ജിയിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ ഇത്തവണ പിഎസ്ജിക്ക് നേടാൻ സാധിച്ചുള്ളു. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്ജി പുറത്തായിരുന്നു. ഇതാണ് ബുഫണിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബുഫണിന്റെ സ്വപ്നത്തിന് യുവന്റസ് തന്നെയാണ് ഇപ്പോൾ നല്ലത് എന്ന അനുമാനത്തിലാണ് തിരിച്ചുവരവ്.

17 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 2001ൽ പാർമയിൽ നിന്ന് യുവന്റസിൽ എത്തിയ ബുഫൺ ഒൻപത് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും നാല് കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടി. ലീഗിലെ നിരവധി റെക്കോർഡുകളും യുവന്റസിനൊപ്പം ബുഫൺ സ്വന്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

സംസ്ഥാനം ആര് ഭരിക്കും?, വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; കലാശക്കൊട്ട് നാളെ

'ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

കണ്ണൂരില്‍ ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍

'ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു'; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

SCROLL FOR NEXT