Sports

ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് തകര്‍ത്തു; 100 മീറ്റര്‍ 9.51 സെക്കന്റില്‍ പിന്നിട്ട് നിഷാന്ത് ഷെട്ടി 

ശ്രീനിവാസ ഷെട്ടിയുടെ 100 മീറ്ററില്‍ 9.55 സെക്കന്റ് എന്ന റെക്കോര്‍ഡ് 9.51 സെക്കന്റിലൂടെ ഓടിയെത്തി നിഷാന്ത് ഷെട്ടി മറികടന്നതായാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കമ്പള ഓട്ടക്കാര്‍ വേഗപ്പോര് തുടരുന്നു. ദക്ഷിണ കന്നഡയിലെ കമ്പള പോരില്‍ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് മറികടന്നതായി റിപ്പോര്‍ട്ട്. നിഷാന്ത് ഷെട്ടിയെന്ന കമ്പള ഓട്ടക്കാരന്‍ 143 മീറ്റര്‍ 13.68 സെക്കന്റില്‍ ഓടിയെത്തി. സൂര്യ ചന്ദ്ര ജോഡുകരെ കമ്പളയിലാണ് ബജഗോളി ജോഗിബേട്ടുവില്‍ നിന്നുള്ള നിഷാന്ത് റെക്കോര്‍ഡ് കുതിപ്പ് നടത്തിയത്. 

ശ്രീനിവാസ ഷെട്ടിയുടെ 100 മീറ്ററില്‍ 9.55 സെക്കന്റ് എന്ന റെക്കോര്‍ഡ് 9.51 സെക്കന്റിലൂടെ ഓടിയെത്തി നിഷാന്ത് ഷെട്ടി മറികടന്നതായാണ് സൂചന. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്റെ പേരിലെഴുതി ചേര്‍ത്ത 100 മീറ്ററില്‍ 9.58 സെക്കന്റ് എന്ന റെക്കോര്‍ഡ് ആണ് ശ്രീനിവാസ ഗൗഡയും നിഷാന്ത് ഷെട്ടിയും മറികടക്കുന്നത്. 

ബോള്‍ട്ടിനെ വെല്ലും വിധം കുതിച്ച ശ്രീനിവാസ ഗൗഡ വാര്‍ത്തകളില്‍ നിറഞ്ഞതോടെ സായിയില്‍ ട്രയല്‍സിനായി കേന്ദ്ര കായിക മന്ത്രി തന്നെ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാല്‍ എരുമക്കൂട്ടങ്ങള്‍ക്കൊപ്പം ചെളിക്കണ്ടത്തില്‍ ഓടുന്നതാണ് തന്റെ സന്തോഷം എന്നതില്‍ ശ്രീനിവാസ ഉറച്ചു നില്‍ക്കുകയാണ്. 

കഴിഞ്ഞ ദിവസം ശ്രീനിവാസക്ക് കര്‍ണാടക സര്‍ക്കാര്‍ സ്വീകരണമൊരുക്കി. വേഗ കുതിപ്പിന് 3 ലക്ഷം രൂപയാണ് ശ്രീനിവാസക്ക് സമ്മാനമായി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ തന്റെ തീരുമാനം മാറ്റി കമ്പള പോരില്‍ നിന്ന് ട്രാക്കിലേക്ക് ശ്രീനിവാസ എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ കായിക പ്രേമികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT