Sports

സാഞ്ചസായിരുന്നു ആഴ്‌സണലിന്റെ പ്രശ്‌നം; ബാധ ഒഴിഞ്ഞപ്പോള്‍ ആഴ്‌സണലിന്റെ കളി കണ്ടോയെന്ന് ആരാധകര്‍

വലിയ വില നല്‍കി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കുമ്പോള്‍, ഞങ്ങള്‍ ഒരു ഭാരത്തെ ഒഴിവാക്കുന്നുവെന്ന രീതിയിലാണ് ആഴ്‌സണല്‍ ആരാധകരുടെ പ്രതികരണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ആദ്യ പകുതിയിലെ 22 മിനിറ്റിനുള്ളിലായിരുന്നു ആഴ്‌സണലിന്റെ നാല് ഗോളുകള്‍ പിറന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുന്ന അലക്‌സിസ് സാഞ്ചസിനുള്ള ആഴ്‌സണല്‍ താരങ്ങളുടെ മറുപടിയായിരുന്നു ക്രിസ്റ്റല്‍ പാലസിനെതിരായ കളിയെന്നാണ് ആരാധകര്‍ പറയുന്നത്. 

സാഞ്ചസിന്റെ പോക്ക് ടീമിന് പുത്തനുണര്‍വ് നല്‍കിയതിന്റെ തെളിവാണ് ആഴ്‌സണലിന്റെ തകര്‍പ്പന്‍ ജയമെന്ന് പറഞ്ഞാണ് ആരാധകര്‍ സാഞ്ചസിനെ ലക്ഷ്യം വയ്ക്കുന്നത്. വലിയ വില നല്‍കി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കുമ്പോള്‍, ഞങ്ങള്‍ ഒരു ഭാരത്തെ ഒഴിവാക്കുന്നുവെന്ന രീതിയിലാണ് ആഴ്‌സണല്‍ ആരാധകരുടെ പ്രതികരണങ്ങള്‍.

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണിയില്‍ തന്നെ സാഞ്ചസിനെ വില്‍ക്കേണ്ടിയിരുന്നതാണെന്നായിരുന്നു ആഴ്‌സണലിന്റെ എതിരില്ലാത്ത നാല് ഗോള്‍ ജയത്തിന് ശേഷം ആരാധകരുടെ പ്രതികരണം. സാഞ്ചസ് ഡ്രസിങ് റൂമില്‍ തീര്‍ക്കുന്ന പ്രശ്‌നമില്ലാതെ ഇറങ്ങിയ ആഴ്‌സണല്‍ എത്ര മനോഹരമായാണ് ടീം ആയി ഒത്തിണക്കത്തോടെ കളിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ വിലയ്ക്കാണ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുന്നത്. സാഞ്ചസിന്റെ പോക്ക് ഒരു തരത്തിലും ടീമിനെ ബാധിക്കില്ലെന്ന് കോച്ച് വെങറും തുറന്നു പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT