Sports

സൂപ്പര്‍ താരം ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്നു?കോച്ച്-പ്ലേയര്‍ റോള്‍ ലക്ഷ്യമിട്ട് റൂണി

ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ ഡെര്‍ബി കൗണ്ടിയുമായി റൂണ് ചര്‍ച്ചയാരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിലേക്ക് മടങ്ങി വരാനുള്ള സാധ്യതകള്‍ തിരഞ്ഞ് സൂപ്പര്‍ താരം വെയിന്‍ റൂണി. കളിക്കാരനും, കോച്ചുമായി ടീമിലേക്ക് മടങ്ങിയെത്തുന്നതിനുള്ള സാധ്യതകളാണ് മുന്‍ എവര്‍ട്ടന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ തിരയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ ഡെര്‍ബി കൗണ്ടിയുമായി റൂണ് ചര്‍ച്ചയാരംഭിച്ചു. 

മേജര്‍ ലീഗ് സോസറില്‍ ഡിസി യുനൈറ്റഡിന് വേണ്ടിയാണ് റൂണി കഴിഞ്ഞ വര്‍ഷം കളിച്ചത്. 2008ല്‍ ഡിസി യുനൈറ്റഡില്‍ എത്തിയ റൂണി 23 ഗോളും, 14 അസിസ്റ്റും 43 കളികളില്‍ നിന്ന് നേടി. രണ്ട് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തണം എന്ന ആഗ്രഹം തന്നെയാണ് റൂണിയില്‍ ശക്തമായി നില്‍ക്കുന്നത്. 

പ്രീമിയര്‍ ലീഗ് ലെവലില്‍ തനിക്ക് ഇപ്പോഴും കളിക്കാന്‍ സാധിക്കുമെന്നാണ് റൂണി വിശ്വസിക്കുന്നത്. റൂണി ഡെര്‍ബി കൗണ്ടിയിലേക്ക് എത്തിയാല്‍ അതവര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ സംശയമേതുമില്ല. ടീം മാനേജ്‌മെന്റിലേക്ക് ശ്രദ്ധ തിരിച്ച ഇംഗ്ലണ്ട് ടീമിലെ റൂണിയുടെ സഹതാരങ്ങളും കോച്ചിന്റെ റോള്‍ ഏറ്റെടുക്കാന്‍ താരത്തെ പ്രേരിപ്പിക്കുന്നു. 

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ടോപ് സ്‌കോററാണ് റൂണി. 120 കളിയില്‍ നിന്നും 53 ഗോളുകളാണ് ഇംഗ്ലണ്ടിന് വേണ്ടി റൂണി നേടിയത്. ഇപ്പോഴും കളിക്കാനാണ് ആഗ്രഹം എന്ന് റൂണി വ്യക്തമാക്കുന്നു. അതാണ് പരിശീലക കുപ്പായത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നതില്‍ നിന്ന് റൂണിയെ പിന്നോട്ട് വലിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

ജിമ്മിൽ പോകാതെ തടി കുറക്കാം, വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ഇതാ

'പറ്റില്ലെങ്കിൽ മാറി നിൽക്കണം'; മോശം പ്രകടനത്തിൽ സഞ്ജുവിനെതിരെ ചെന്നൈ ആരാധകർ

'എന്തോ പന്തികേടുള്ളതുപോലെ, ഇത്രയും ദിവസം ശരണ്യ കാട്ടില്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നു'-കുറിപ്പ്

ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല, യുവതി വീട്ടില്‍ പ്രസവിച്ചു; കട്ടിലിനടിയില്‍ കുഞ്ഞിന്റെ മൃതദേഹം

SCROLL FOR NEXT