Sports

സൈനിക സേവനം താത്പര്യമില്ല; വ്യാജ രേഖകൾ സമർപ്പിച്ചു; ദക്ഷിണ കൊറിയൻ താരത്തിന് ഫുട്ബോളിൽ നിന്ന് ആജീവനാന്ത വിലക്ക്

നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ താത്പര്യമില്ലാത്തതിന്റെ പേരില്‍ നടത്തിയ തട്ടിപ്പാണ് താരത്തിന് വിനയായത്

Author : സമകാലിക മലയാളം ഡെസ്ക്

സിയൂള്‍: ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ താരം ജങ് ഹ്യുന്‍ സുവിന് ആജീവനാന്ത വിലക്ക്. കൊറിയ ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിനെ ആജീവനാന്തം ഫുട്‌ബോളില്‍ നിന്ന് വിലക്കിയത്. 

നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ താത്പര്യമില്ലാത്തതിന്റെ പേരില്‍ നടത്തിയ തട്ടിപ്പാണ് താരത്തിന് വിനയായത്. ദക്ഷിണ കൊറിയയില്‍ എല്ലാ പൗരന്‍മാരും രണ്ട് വര്‍ഷം സൈന്യത്തില്‍ ജോലി എടുക്കണമെന്ന നിയമമുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കാനായി ജങ് ഹ്യുന്‍ വ്യാജ രേഖകള്‍ കാണിച്ച് സൈനിക സേവനം ചെയ്യാതെ ഇരിക്കുകയായിരുന്നു. 

2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമില്‍ കളിച്ച താരമാണ് ജങ് ഹ്യുന്‍. സൈനിക സേവനത്തിലേക്ക് വരുന്നതിന് മുന്നോടിയായി താരം സേനയെ സംബന്ധിച്ച അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 544 മണിക്കൂര്‍ കായികവുമായി ബന്ധപ്പെട്ട സാമൂഹിക സേവനവും ജങ് ഹ്യുന്‍ പൂര്‍ത്തിയാക്കി. 

എന്നാല്‍ സൈനിക സേവനം ചെയ്യുന്നതിനുള്ള സമയം നീട്ടിക്കിട്ടുന്നതിന്റെ ഭാഗമായി 2017ല്‍ 196 ദിവസം സാമൂഹിക സേവനം നടത്തിയതായി കാണിച്ച് താരം സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. 

ഇതേത്തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് അസോസിയേഷന്‍ നീങ്ങിയത്. വിലക്കിനൊപ്പം പരമാവധി തുക പിഴയടക്കാനും ശിക്ഷയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT