World Cup 2019

പണം തേടി പോയതല്ലേ, രാജ്യത്തെ മറന്ന്, ഡിവില്ലിയേഴ്‌സിനെതിരെ ഷുഐബ് അക്തര്‍

രാജ്യത്തെ പിന്നില്‍ ഉപേക്ഷിച്ചാണ് പണത്തിന് വേണ്ടി ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ ഡിവില്ലിയേഴ്‌സ് തീരുമാനിച്ചതെന്ന് വീഡിയോയില്‍ അക്തര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പണത്തിന് വേണ്ടി സ്വന്തം രാജ്യത്തെ മറന്നാണ് സൗത്ത് ആഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതെന്നന്ന വിമര്‍ശനവുമായി പാക് മുന്‍ താരം ഷുഐബ് അക്തര്‍. തലക്കെട്ടുകളില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന താരമാണ് ഡിവില്ലിയേഴ്‌സ് എന്നും അക്തര്‍ ആരോപിച്ചു. 

രാജ്യത്തെ പിന്നില്‍ ഉപേക്ഷിച്ചാണ് പണത്തിന് വേണ്ടി ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ ഡിവില്ലിയേഴ്‌സ് തീരുമാനിച്ചതെന്ന് വീഡിയോയില്‍ അക്തര്‍ പറയുന്നു. ലോകകപ്പ് കളിക്കാന്‍ വേണ്ടി ഐപിഎല്‍, പിഎസ്എല്‍ എന്നിവയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ പറഞ്ഞ് ഡിവില്ലിയേഴ്‌സിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നത് നമ്മള്‍ മറക്കരുത്. പക്ഷേ ഡിവില്ലിയേഴ്‌സ് ഐപിഎല്ലും പിഎസ്എല്ലും തെരഞ്ഞെടുത്തു. വിരമിക്കല്‍ പ്രഖ്യാപിച്ച്, ലോകകപ്പില്‍ നിന്നും രക്ഷപെടുകയായിരുന്നു എന്നും അക്തര്‍ പറയുന്നു. 

സ്വന്തം സാമ്പത്തികാവസ്ഥ നോക്കിയാണ് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ തീരുമാനം എടുത്തത്. ആളുകള്‍ പണമുണ്ടാക്കുന്നതിനോട് എനിക്ക് വിരോധമില്ല. പക്ഷേ അത് നേരായ വഴിയില്‍ കൂടി ചെയ്യണം. രാജ്യത്തിന് മുന്‍ഗണന കൊടുത്തുകൊണ്ടും വേണം തീരുമാനമെടുക്കാന്‍ എന്നും അക്തര്‍ പറയുന്നു. ലോകകപ്പില്‍ കളിക്കാന്‍ തിരികെ വരാം എന്ന് അവസാന നിമിഷം പറഞ്ഞ് വീണ്ടും വാര്‍ത്തകളിലേക്ക് നിങ്ങളുടെ പേര് കൊണ്ടുവരാനാണ് ഡിവില്ലിയേളഴ്‌സ് ശ്രമിച്ചത്. അവിടെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എടുത്ത തീരുമാനമാണ് ശരിയെന്നും അക്തര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT