രജനീകാന്ത് മാപ്പുപറഞ്ഞാലും കാലാ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക; തമിഴ്‌നാട്ടില്‍ കാണാന്‍ സൗകര്യമൊരുക്കി ഫാന്‍സ് അസോസിയേഷന്‍

രജനി മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. റിലീസ് ദിനത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കും
രജനീകാന്ത് മാപ്പുപറഞ്ഞാലും കാലാ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക; തമിഴ്‌നാട്ടില്‍ കാണാന്‍ സൗകര്യമൊരുക്കി ഫാന്‍സ് അസോസിയേഷന്‍

ബെംഗളൂരു:  രജനീകാന്തിന്റെ പുതിയ ചിത്രം കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം. രജനി മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. റിലീസ് ദിനത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കന്നട സംഘടനാ നേതാവ് വാട്ടാല്‍ നാഗരാജ് പറഞ്ഞു. എന്നാല്‍  ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തമിഴ്‌നാട്ടിലേയ്ക്കു പോകാന്‍ സൗകര്യമൊരുക്കുമെന്നു രജനി ഫാന്‍സ് അസോസിയേഷനും വ്യക്തമാക്കി.

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ രജനീകാന്ത് സ്വീകരിച്ച നിലപാടിന്റെ ഭാഗമായാണ് കാലാ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകളുടെ നിലപാട്. രജനീകാന്ത് മാപ്പുപറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്നു കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നിലപാടെടുത്തു. എന്നാല്‍ മാപ്പു പറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കന്നഡ സംഘടനകള്‍. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണു നീക്കം.

അതേസമയം, പ്രശ്‌നങ്ങള്‍ തീര്‍ത്ത് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നു ഫിലം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കാവേരി പ്രശ്‌നം പരിഹാരമില്ലാതെ സജീവമായി നിലനിര്‍ത്തുന്നതിന്റെ ഫലമാണ് ഇത്തരം പ്രതിഷേധങ്ങളെന്നും കാലയും കാവേരിയും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നുമായിരുന്നു ചലച്ചിത്രതാരം പ്രകാശ് രാജിന്റെ ചോദ്യം. പറയുന്ന കാര്യങ്ങളെപ്പറ്റി രജനി കൂടുതല്‍ ശ്രദ്ധാലുവാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com