'ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം' ; പീഡന വിവാദത്തില്‍ നടി തനുശ്രീ ദത്തയ്ക്ക് നാനാപടേക്കറുടെ വക്കീല്‍ നോട്ടീസ്

ആരോപണങ്ങള്‍ പിന്‍വലിക്കുകയും, രേഖാമൂലം ക്ഷമാപണം നടത്തുകയും ചെയ്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നാനാപടേക്കര്‍
'ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം' ; പീഡന വിവാദത്തില്‍ നടി തനുശ്രീ ദത്തയ്ക്ക് നാനാപടേക്കറുടെ വക്കീല്‍ നോട്ടീസ്
Updated on
1 min read

മുംബൈ : സിനിമാ ചിത്രീകരണത്തിനിടെ തന്നെ ലൈംഗികമായി ആക്രമിച്ചെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ നടന്‍ നാനാ പടേക്കര്‍ നിയമനടപടിക്ക്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കുകയും, രേഖാമൂലം ക്ഷമാപണം നടത്തുകയും ചെയ്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കാണിച്ച് നാനാപടേക്കര്‍ നടി തനുശ്രീ ദത്തയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. 

അഭിഭാഷകന്‍ രാജേന്ദ്ര ഷിരോദ്കര്‍ മുഖേനയാണ് നാന വക്കീല്‍ നോട്ടീസ് അയച്ചത്. നോട്ടീസിന് കൃത്യമായ മറുപടി ഉണ്ടായില്ലെങ്കില്‍ മാനനഷ്ടക്കേസ് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് നടി തനുശ്രീ ദത്ത സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ലൈംഗിക ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംഭവം നടന്നതെന്ന് തനുശ്രീ വ്യക്തമാക്കി. ചിത്രത്തിലെ ഒരു സോളോ ഗാനരംഗം ഷൂട്ട് ചെയ്യുകയായിരുന്നു. അതിനിടെയാണ് നാന പടേക്കര്‍ സെറ്റിലേക്ക് കയറി വന്നത്. അയാള്‍ തന്നെ കൈകൊണ്ട് ചുറ്റിപ്പിടിച്ചു. പിന്നെ താനുമൊത്ത് ഒരു ഇന്റിമേറ്റ് രംഗം വേണമെന്ന് ആവശ്യപ്പെട്ടു. 

സെറ്റ് മുഴുവന്‍ കാണ്‍കെയായിരുന്നു സംഭവം നടന്നത്. ആരും പ്രതികരിച്ചില്ല. സത്യത്തില്‍ അന്നത്തെ ആ ഗാനരംഗത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല. താന്‍ ഒപ്പിട്ട കരാറില്‍ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നെ അവര്‍ അക്ഷരാര്‍ഥത്തില്‍ കെണിയില്‍ പെടുത്തുകയായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കാര്‍ തകര്‍ക്കുകയും ചെയ്‌തെന്നും തനുശ്രീ വ്യക്തമാക്കിയിരുന്നു. 

ആ സംഭവത്തില്‍ തനുശ്രീയെ പിന്തുണച്ച് മുന്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ജാനിസ് സെക്വേറിയയും രംഗത്തെത്തിയിട്ടുണ്ട്. സംഭവ ദിവസം ഗാനരംഗം ചിത്രീകരിക്കുമ്പോള്‍ താനും സെറ്റിലുണ്ടായിരുന്നു. നടി പറഞ്ഞ സംഭവങ്ങള്‍ക്ക് താനും ദൃക്‌സാക്ഷിയാണെന്നാണ് ജാനിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ആരോപണം സത്യമാണെന്ന് ചിത്ത്രതിലെ സഹസംവിധായിക അഭിപ്രായപ്പെട്ടപ്പോള്‍, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ചിത്രത്തിന്റെ കോറിയോഗ്രാഫര്‍ പറഞ്ഞത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com