ആരാധകരുടെ ഇച്ചായൻ എന്ന വിളിയിൽ രോമാഞ്ചം കൊള്ളാറില്ലെന്ന് നടൻ ടൊവിനോ തോമസ്. അത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസര്‍ ഇടുന്നത് പോലെയാണ് തോന്നുന്നതെന്നും ആ വിളിയിൽ പന്തികേട് തോന്നാറുണ്ടെന്നും ടൊവിനോ വ്യക്തമാക്കി. തന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം വേണമെങ്കില്‍ ചേട്ടാ എന്ന് വിളിച്ചോ എന്നും ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
'എന്നെ ഇച്ചായാ എന്ന് വിളിച്ചു എന്നു പറഞ്ഞ് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാന്‍. എന്റെ കസിന്‍സും, എന്നേക്കാള്‍ പ്രായം കുറഞ്ഞ ആളുകള്‍ ഭൂരിഭാഗവും ഞാന്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശൂരെല്ലാം ആരും ഇച്ചായാ, അച്ചായാ എന്ന വിളിയൊന്നും വളരെ കുറവാണ്. ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശൂര്‍ ഭാഗത്തൊന്നും അതില്ല. എനിക്കത് കേള്‍ക്കുമ്പോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്നപോലെയാണ് ഫീല്‍ ചെയ്യുക. ഭയങ്കര ലൂസ് ആണ് എന്റെയല്ല ആ ട്രൗസര്‍ എന്ന് തോന്നും'- ടൊവിനോ പറഞ്ഞു.
ഒരാളുടെ മതം നോക്കി പേരു വിളിക്കുന്നതിനെതിരെയും താരം രംഗത്തെത്തി. 'ഇച്ചായന്‍ എന്ന് ഒരുപക്ഷെ സ്‌നേഹം കൊണ്ട് വിളിക്കുന്നതായിരിക്കാം. പക്ഷേ, ഒരു നടന്‍ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കില്‍ ഏട്ടന്‍ എന്നും ഒക്കെ വിളിക്കുമ്പോള്‍, എനിക്ക് അതില്‍ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാന്‍ എന്റെ മക്കളോട് വരെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങള്‍ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം വേണമെങ്കില്‍ ചേട്ടാ എന്ന് വിളിച്ചോ. പേര് വിളിച്ചൂടെ, അല്ലെങ്കില്‍ എന്നോട് ഇഷ്ടമുണ്ടെങ്കില്‍ ടോവി എന്ന് വിളിച്ചാല്‍ എനിക്കതിനകത്ത് യാതൊരു കുഴപ്പവും തോന്നില്ല. എന്നോട് അടുപ്പമുള്ള ആളുകളൊക്കെ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. - ടൊവിനോ വ്യക്തമാക്കി. തന്നെ ഇപ്പോൾ ഇച്ചായാ എന്നൊക്കെ വിളിച്ച് കളിയാക്കി തുടങ്ങിയെന്നും തന്നെ അങ്ങനെ ആരാണ് ആദ്യം വിളിച്ചതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates