'പുറത്താക്കാനും മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല', അമ്മയെ മാഫിയ സംഘമെന്ന് വിളിച്ചിട്ടില്ലെന്ന് ഷമ്മി തിലകന്‍

'എന്റെ പേരില്‍ തെറ്റുണ്ടെങ്കില്‍ നടപടിയെ നേരിടാന്‍ ഞാന്‍ തയാറാണ്. പക്ഷേ ആ തെറ്റ് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്താണ് തെറ്റ് ചെയ്തത് എന്ന് എനിക്ക് വ്യക്തമായിട്ടില്ല ഇതുവരെ'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

താരസംഘടനയായ അമ്മയില്‍ പുറത്താക്കാനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. അമ്മയില്‍ നിന്ന് തന്നെ പുറത്താക്കില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. താനായിട്ട് ആരെയും മാഫിയ സംഘമെന്ന് വിളിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്നും താരം പറഞ്ഞു. തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നില്‍ അച്ഛനോടുള്ള രോഷമാണ്. തെളിവ് സഹിതം മറുപടി നല്‍കുമെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

എന്റെ പേരില്‍ തെറ്റുണ്ടെങ്കില്‍ നടപടിയെ നേരിടാന്‍ ഞാന്‍ തയാറാണ്. പക്ഷേ ആ തെറ്റ് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്താണ് തെറ്റ് ചെയ്തത് എന്ന് എനിക്ക് വ്യക്തമായിട്ടില്ല ഇതുവരെ. പുറത്താക്കാനും മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ശാസനയോ മാപ്പപേക്ഷ എഴുതിക്കൊടുക്കേണ്ടി വരും എന്നൊക്കെയാണ് ഞാന്‍ കരുതിയതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. താന്‍ പല പരാതികളും അമ്മ ജനറല്‍ ബോഡിയ്ക്കു നല്‍കിയിട്ടുണ്ട്. അതിലൊന്നും നടപടിയെടുക്കാതെയാണ് തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമ്മയെ മാഫിയ സംഘം എന്നു വിളിക്കുച്ചെന്നും ഇതില്‍ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും അമ്മ ബോര്‍ഡ് മീറ്റിങ്ങിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധിഖ് പറഞ്ഞിരുന്നു. എന്നാല്‍ മാഫിയ സംഘമെന്ന് താന്‍ ആരെയും വിളിച്ചിട്ടില്ലെന്നാണ് ഷമ്മി പറയുന്നത്. അച്ഛന്റെ വാക്കുകള്‍ എടുത്തുപറയുകയാണ് ചെയ്തതെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ച് അവര്‍ അങ്ങനെ മനസിലാക്കിയെടുക്കുകയായിരുന്നു എന്നും ഷമ്മി വ്യക്തമാക്കി.

അമ്മ അസോസിയേഷന്‍ സ്ഥാപിതമായത് എന്റെ കൂടെ പൈസ കൊണ്ടാണ്. എന്റെ അറിവു ശരിയാണെങ്കില്‍ അമ്മയില്‍ മൂന്നാമത് അംഗത്വമെടുത്തത് ഞാനാണ്. അന്നെന്റെ കൈയില്‍ നിന്ന് പൈസ വാങ്ങിയത് മണിയന്‍ പിള്ള ചേട്ടനാണ്. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ ഞാനായിരിക്കും കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ തന്നെ എന്നെ പുറത്താക്കിക്കൊണ്ടുള്ള നോട്ടീസ് വരട്ടെ. അപ്പോള്‍ അതിനു അനുസരിച്ച് പ്രതികരിക്കും. ഭൂരിഭാഗം പേരും തന്നെ പുറത്താക്കണമെന്നു പറഞ്ഞത് അവര്‍ക്ക് കാര്യങ്ങള്‍ മനസിലാവാത്തതുകൊണ്ടാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com