'കുലസ്ത്രീ ചേച്ചിമാരോടു സഹതാപം മാത്രം, അത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് ​ഗൗരി കൃഷ്ണൻ

വേദിയ്ക്ക് ചുറ്റും വിഡിയോ പകർത്താൻ കൂടിയവരോട് മാറി നിൽക്കാൻ ​ഗൗരി ആവശ്യപ്പെട്ടതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്
ഗൗരി കൃഷ്ണനും മനോജ് പേയാടും വിവാഹദിനത്തിൽ/ ഇൻസ്റ്റ​ഗ്രാം
ഗൗരി കൃഷ്ണനും മനോജ് പേയാടും വിവാഹദിനത്തിൽ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സീരിൽ താരം ഗൗരി കൃഷ്ണൻയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജ് പേയാടായിരുന്നു വരൻ. ഇരുവരുടേയും വിവാഹവാർത്തയ്ക്കൊപ്പം വിവാഹവേദിയിൽ നിന്നുള്ള ​ഗൗരിയുടെ ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വേദിയ്ക്ക് ചുറ്റും വിഡിയോ പകർത്താൻ കൂടിയവരോട് മാറി നിൽക്കാൻ ​ഗൗരി ആവശ്യപ്പെട്ടതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി. 

വിളിച്ചു വരുത്തിയ അതിഥികൾക്കൊന്നും കല്യാണം കാണാൻ സാധിക്കാത്തതു പോലെ ഇങ്ങനെ നിൽക്കുന്ന മീഡിയക്കാരോട് രണ്ട് വശത്തേക്കോ, താഴേയ്ക്കോ  മാറിനിന്ന് എടുക്കാനാണ് പറഞ്ഞത്. അതു തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് ​ഗൗരി പറയുന്നത്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രമാണ് ഉള്ളതെന്നും താരം കൂട്ടിച്ചേർത്തു. 

ഗൗരിയുടെ കുറിപ്പ് വായിക്കാം

വിമർശിക്കുന്ന എല്ലാവർക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. വിളിച്ചു വരുത്തിയ അതിഥികൾക്കൊന്നും കല്യാണം കാണാൻ സാധിക്കാത്തതു പോലെ ഇങ്ങനെ നിൽക്കുന്ന മീഡിയക്കാരോട് രണ്ട് വശത്തേക്കോ, താഴേയ്ക്കോ മാറിനിന്ന് എടുക്കാനാണ് പറഞ്ഞത്. അതു തെറ്റാണെന്ന് എന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല. കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങളാണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചിമാരോടു സഹതാപം മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com