'ആ കൂളിങ് ​ഗ്ലാസ് എനിക്കു തരുമോ?' രജനീകാന്തിനോട് ജാഫറിന്റെ ചോദ്യം, പിറന്നാൾ സമ്മാനം അയച്ച് തലൈവർ

ജയിലറിൽ രജനീകാന്ത് ഉപയോ​ഗിച്ച കൂളിങ് ​ഗ്ലാസാണ് ജാഫറിന് നൽകിയത്
ജാഫർ സാദ്ദിഖ്, രജനീകാന്ത്/ ഫെയ്സ്ബുക്ക്
ജാഫർ സാദ്ദിഖ്, രജനീകാന്ത്/ ഫെയ്സ്ബുക്ക്
Updated on
1 min read

ജനീകാന്തിന്റെ ജയിലർ തെന്നിന്ത്യയിൽ ആഘോഷം തീരുക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് കേൾക്കുന്നത്. കൂട്ടത്തിൽ ഏറ്റവും കയ്യടി നേടുന്നത് രജനീകാന്തിന്റെ വലംകയ്യായി എത്തിയ ജാഫർ സാദ്ദിഖിനാണ്. ഇപ്പോൾ രജനീകാന്തിന്റെ കയ്യിൽ നിന്ന് ലഭിച്ച പിറന്നാൾ സമ്മാനത്തേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ജാഫർ. 

ജയിലറിൽ രജനീകാന്ത് ഉപയോ​ഗിച്ച കൂളിങ് ​ഗ്ലാസാണ് ജാഫറിന് നൽകിയത്. ഷൂട്ടിങ്ങിനിടെ രജനീകാന്ത് ധരിച്ച കൂളിങ് ​ഗ്ലാസ് ജാഫറിന്റെ കണ്ണിൽ ഉടക്കുകയായിരുന്നു. സൂപ്പർതാരത്തിനോട് നേരിട്ട് ചോദിക്കുകയും ചെയ്തു. അതോടെ പിറന്നാൾ സമ്മാനമായി ജാഫറിന്റെ കൈകളിലേക്ക് കൂളിങ് ​ഗ്ലാസ് എത്തുകയായിരുന്നു. 

 ‘ജയിലറിന്റെ രാജസ്ഥാന്‍ ലൊക്കേഷനില്‍ വച്ച് ഒരു ആക്ഷന്‍ സീനില്‍ രജനികാന്ത് ധരിച്ചിരുന്ന ഗ്ലാസ് കണ്ടപ്പോള്‍ ചോദിച്ചാലോ എന്ന് തോന്നി. ധൈര്യം സംഭരിച്ച് അവസാനം അദ്ദേഹത്തോട് തന്നെ ചോദിച്ചു. ‘‘ആ വച്ചിരിക്കുന്ന കണ്ണാടി എനിക്ക് തരുമോ?’’ റോഡില്‍ വെയിലത്ത് കസേരയിലിരുന്ന് ബുക്ക് വായിക്കുമ്പോഴാണ് രജനികാന്ത് സാറിനോട് കണ്ണാടി തരാമോ എന്ന് ഞാൻ ചോദിക്കുന്നത്. തനിക്ക് വാടയ്ക്കാണ് ​ഗ്ലാസ് തന്നിരിക്കുന്നതെന്നും പ്രൊഡക്ഷനിൽ ചോദിച്ചിട്ട് പറഞ്ഞാൽ മതിയോ എന്നുമായിരുന്നു തലൈവരുടെ മറുപടി. 

രാജസ്ഥാനിലെ ഷൂട്ടിങ് അവസാനിച്ച് പോകും മുന്‍പ് എല്ലാവരും കൂടി നിൽക്കുമ്പോള്‍ എന്നെ വിളിച്ചു പറഞ്ഞു, ‘കണ്ണാടിയുടെ കാര്യം പ്രൊഡക്‌ഷനിൽ പറഞ്ഞിട്ടുണ്ട് , നിന്‍റെ അടുത്ത് അത് വൈകാതെ എത്തുമെന്ന്’.  തലൈവർ വാക്ക് പറഞ്ഞതുപോലെ തന്നെ എന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു സമ്മാനം പോലെ ആ കൂളിങ് എനിക്ക് അദ്ദേഹം എനിക്ക് കൊടുത്തയച്ചു.- ജാഫർ പറഞ്ഞു. 

കമൽ ഹാസന്റെ വിക്രമിൽ വില്ലൻ കഥാപാത്രമായി എത്തിയ ആരാധക ശ്രദ്ധ നേടിയ നടനാണ് ജാഫർ സാദ്ദിഖ്. പാവൈ കഥകൾ, ലിയോ, ശൈത്താൻ സീരീസ് തുടങ്ങിയ സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഷാരുഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ ആണ് ജാഫറിന്റെ പുതിയ ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com