'ഞാൻ കുറേപേരുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട്, അത് വ്യക്തിപരമായ തെരഞ്ഞെടുപ്പ്': ഹരീഷ് പേരടി

'കാലിൽ തൊടണോ സല്യൂട്ട് അടിക്കണോ മുഷ്ടി ചുരുട്ടി കുലുക്കണോ എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്'
രജനീകാന്ത് യോ​ഗിയുടെ കാൽതൊട്ട് വണങ്ങുന്നു/ വിഡിയോ സ്ക്രീൻഷോട്ട്, ഹരീഷ് പേരടി/ ഫെയ്സ്ബുക്ക്
രജനീകാന്ത് യോ​ഗിയുടെ കാൽതൊട്ട് വണങ്ങുന്നു/ വിഡിയോ സ്ക്രീൻഷോട്ട്, ഹരീഷ് പേരടി/ ഫെയ്സ്ബുക്ക്
Updated on
1 min read

സൂപ്പർതാരം രജനീകാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ കാൽതോട്ട് വന്ദിച്ചത് വലിയ വാർത്തയായിരുന്നു. താരത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. കാലിൽ തൊടണോ സല്യൂട്ട് അടിക്കണോ മുഷ്ടി ചുരുട്ടി കുലുക്കണോ എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് എന്നാണ് ഹരീഷ് കുറിക്കുന്നത്. തന്റെ ഭാ​ര്യയുടേതു മുതൽ നിരവധി പേരുടെ കാലുകളിൽ തൊട്ട് അനു​ഗ്രഹം വാങ്ങിയിട്ടുണ്ടെന്നും ഹരീഷ് വ്യക്തമാക്കി. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

മനുഷ്യശരീരത്തിലെ തുല്യ പ്രാധന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയ്യും കാലും...ചെറിയ കുട്ടികൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്...ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസർജ്ജ്യം കഴുകി കളയുന്നതും..വ്യക്തിത്വം രൂപപെടുന്നതിൽ കാലുകൾക്ക് കൈകളെക്കാൾ കുറച്ച് മൂപ്പ് കൂടുതലാണ് ...ഭൂമിയിൽ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്...എന്തായാലും കൈ കുലക്കണമോ,കാലിൽ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്...ഞാൻ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേർ...കെ.ടി.സാർ,കുളൂർമാഷ്,മധുമാസ്റ്റർ,മമ്മുക്ക,ലാലേട്ടൻ,തിലകൻ ചേട്ടൻ,നെടുമുടി വേണുചേട്ടൻ,മാമുക്കോയസാർ,ഭരത് ഗോപിസാർ അങ്ങിനെ കുറെ പേരുണ്ട്..ഇതിൽ അറിയപ്പെടാത്ത ജൂനിയർ ആർട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്...ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്...ഇത് സത്യമാണ്...കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com