'ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു പേപ്പറിൽ എഴുതി ഒതുക്കാനാവില്ല', വികാരഭരിതയായി ദീപിക, വൈറൽ വീഡിയോ

ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച് വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 
ദീപിക പത്താന്റെ പ്രമോഷന്‍ പരിപാടിയില്‍/പിടിഐ
ദീപിക പത്താന്റെ പ്രമോഷന്‍ പരിപാടിയില്‍/പിടിഐ

വിവാദങ്ങൾ തൊടാതെ പത്താൻ തിയേറ്ററുകളിൽ തകർത്തു ഓടുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്റെ തിരിച്ചു വരവു കൂടിയായിരുന്നു ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച് വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

'അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല. എന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ അദ്ദേഹം എന്നെ വളരെ നന്നായി പിന്തുണച്ചു. അതായിരുന്നു എന്റെ കോൺഫിഡൻസ്. ഞങ്ങൾ തമ്മിലുള്ള കെമിസ്‌ട്രി ഇപ്പോഴും വളരെ സ്‌പഷ്ടമാണ്. ഞങ്ങൾ പങ്കിടുന്ന ബന്ധം, സ്‌നേഹം, വിശ്വാസം ഇതൊന്നും ഒരു കടലാസിൽ രേഖപ്പെടുത്താവുന്നതല്ല. ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ദീപിക പറഞ്ഞു. പത്താൻ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടി വികാരഭരിതയായത്. 

പത്താൻ ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. സിനിമ റിലീസ് ചെയ്ത സമയത്ത് ആരാധകർക്കൊപ്പം കാണണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില തിയറ്ററുകളിൽ പോയി പ്രേക്ഷകരുടെ പ്രതികരണം നേരിട്ടു കണ്ടു. ഇങ്ങനെയൊരു സിനിമയ്ക്ക് ലോകമൊട്ടാകെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടാൻ കഴിയുന്നു എന്നത് തന്നെ വലിയ കാര്യം. അവർക്കെല്ലാം ഈ ചിത്രത്തിലൂടെ സന്തോഷം ലഭിക്കുന്നു. ഒരു ഉത്സവം പോലെയാണ് അവർ പത്താൻ ആഘോഷിക്കുന്നതെന്നും ദീപിക പദുക്കോൺ പറഞ്ഞു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തിൽ ജോൺ ഏബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമസോൺ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com