ഇൻസ്റ്റ​ഗ്രാമിൽ നിന്നും ഇടവേളയെടുത്ത് അനുശ്രീ; മുറിവുണങ്ങി എത്രയും പെട്ടെന്ന് തിരിച്ചു വരണമെന്ന് ആരാധകർ

വിഷാദം നിറഞ്ഞ പോസ്റ്റുകൾക്ക് പിന്നാലെ ഇൻസ്റ്റ​ഗ്രാമിൽ നിന്നും ഇടവേളയെടുത്ത് നടി അനുശ്രീ
അനുശ്രീ/ ഇൻസ്റ്റഗ്രാം
അനുശ്രീ/ ഇൻസ്റ്റഗ്രാം
Updated on
1 min read

ൻസ്റ്റഗ്രാമിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത് നടി അനുശ്രീ. ഭയവും കണ്ണീരും നിറഞ്ഞ ഒരാഴ്‌ച അതിജീവിച്ചതിനെ കുറിച്ച് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിൻവാങ്ങൽ. 

ഇൻസ്റ്റ​ഗ്രാമിൽ നിന്നും ഇടവേളയെടുക്കുന്നുവെന്നും ഉടൻ തിരിച്ചു വരുമെന്നും താരം പങ്കുവെച്ച കുറപ്പിൽ പറഞ്ഞു. എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന അനുശ്രീയുടെ തീരുമാനത്തിൽ ആരാധകരും സങ്കടത്തിലാണ്. മുറിവുണങ്ങി എത്രയും പെട്ടെന്ന് നടി തിരിച്ചു വരണമെന്നാണ് ആരാധകരുടെ കമന്റുകൾ. എന്നാൽ പിന്നീട് താരം ഈ പോസ്റ്റ് പിൻവലിച്ചു.

ഒറ്റപ്പെടലിന്റെ ഒരാഴ്‌ചയാണ് കടന്നു പോയതെന്ന് കഴിഞ്ഞ ദിവസം താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.  'തകര്‍ച്ചയുടെ ആഴ്ചയായിരുന്നു. ഭയത്തിന്റെ കണ്ണീരിന്റേയും ഒരാഴ്ച. സംശയത്തിന്റെ ആഴ്ച. ദുഃഖത്തിന്റേയും ഒറ്റപ്പെടലിന്റേയും ഒരാഴ്ച. ഉത്കണ്ഠയുടേയും പ്രതീക്ഷയുടേയും ആഴ്ച. അത് തീരാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പാണ്. അതിനാല്‍ മുന്നോട്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചു.

കാരണം ആഘോഷിക്കാനായി ഒരു ലോകം എനിക്കുണ്ട്, സ്‌നേഹിക്കാന്‍ കുടുംബമുണ്ട്, പിന്തുണയ്ക്ക് സുഹൃത്തുക്കളുണ്ട്, മനോഹരമായ ജീവിതം മുന്നോട്ടുണ്ട്. അതിനാല്‍ ഈ ദുഃഖത്തിലേക്ക് ഞാന്‍ ഇനി തിരിഞ്ഞുനോക്കുന്നില്ല. ഈ ദുഃഖത്തേക്കുറിച്ച് ചിന്തിക്കുന്ന അവസാന സമയമായിരിക്കും ഇത്. ഇനി മുതല്‍ പുതിയ തുടക്കം.'- അനുശ്രീ കുറിച്ചു.

‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥനിൽ’ അതിഥിവേഷത്തിലും നടി എത്തുന്നുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com