സൽമാൻ ഖാൻ മോശമായി പെരുമാറി; മാധ്യമപ്രവർത്തകന്റെ പരാതി റദ്ദാക്കി ബോംബെ ഹൈക്കോടതി

കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനും അംഗരക്ഷന്‍ നവാസും നല്‍കിയ ഹര്‍ജി അനുവദിക്കാവുന്നതാണെന്നും കോടതി
സല്‍മാന്‍ ഖാന്‍/ചിത്രം: ഫേയ്സ്ബുക്ക്
സല്‍മാന്‍ ഖാന്‍/ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതി റദ്ദാക്കി ബോംബെ ഹൈക്കോടതി. മോശമായി പെരുമാറി എന്നാരോപിച്ചാണ് സല്‍മാന്‍ ഖാനും ബോഡിഗാര്‍ഡ് നവാസ് ഷെയ്ഖിനുമെതിരെ 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. തനിക്കെതിരായ മജിസ്‌ട്രേറ്റ് കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനും അംഗരക്ഷന്‍ നവാസും നല്‍കിയ ഹര്‍ജി അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

2019 ലാണ് മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ സല്‍മാന്‍ ഖാനും അംഗരക്ഷകന്‍ നവാസ് ശെഖിനുമെതിരെ പരാതി നല്‍കിയത്. 2022 മാര്‍ച്ചില്‍ പരാതി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി സല്‍മാനോടും അംഗരക്ഷകനോടും ഏപ്രില്‍ അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ സമന്‍സിനെതിരെ സല്‍മാന്‍ഖാനും നവാസും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ഹൈകോടതി സമന്‍സിന് സ്‌റ്റേ നല്‍കുകയും നടന്റെ ഹര്‍ജി പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു.

സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ പോകുന്നത് ചില മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ചതിന് തന്നെ നടനും അംഗരക്ഷകനും മര്‍ദിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഫോണ്‍ പിടിച്ചുവാങ്ങിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അശോക് പാണ്ഡെയുടെ പരാതിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സല്‍മാന്‍ പറയുന്നത്. സംഭവം നടന്ന സമയത്ത് താന്‍ അശോകിനോട് മിണ്ടിയിട്ടില്ലെന്നും താരം ഹര്‍ജിയില്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അശോക് പാണ്ഡെ എന്തുചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് അദ്ദേഹം പരാതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും സല്‍മാന്‍ ഖാന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com