

ബോളിവുഡ് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി പ്രിയങ്ക ചോപ്ര. സിനിമ ചിത്രീകരണത്തിനിടെ തന്റെ ഉൾവസ്‌ത്ര കാണണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടതായി താരം വെളിപ്പെടുത്തി. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്നു പറച്ചിൽ.
2002-2003 കാലഘട്ടത്തിലാണ്, സിനിമയിൽ തനിക്ക് രഹസ്യ ഏജന്റിന്റെ വേഷമായിരുന്നു. അതിൽ ഒരു സീൻ ഒരാളെ വശീകരിക്കുന്നതായിട്ടാണ്. ആ രംഗം ചിത്രീകരിക്കാൻ തന്റെ വസ്ത്രം അൽപം മാറിക്കിടക്കുന്നതു പോലെ വേണം ചെയ്യാൻ എന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ ചിത്രീകരിക്കുന്നതിനിടെ 'ഇങ്ങനെയല്ല, എനിക്ക് ഇവളുടെ ഉൾവസ്ത്രം കാണണം. അല്ലാതെ എന്തിനാണ് ആളുകൾ ഈ സിനിമ കാണാൻ വരുന്നത്?' എന്ന് സംവിധായകൻ പറഞ്ഞു. തന്റെ മുന്നിൽ വെച്ച് സൈലിസ്റ്റിനോടായിരുന്നു അയാളുടെ പരാമർശമെന്നും പ്രിയങ്ക പറഞ്ഞു.
'ആ നിമിഷം മനുഷ്യത്വ രഹിതമായി തോന്നി. ഞാൻ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് അല്ല ഇവർക്ക് ആവശ്യമെന്നും എനിക്കു മനസിലായി'. ഉടൻ സിനിമയിൽ നിന്നും പിൻമാറി. അച്ഛൻ അശോക് ചോപ്രയാണ് എല്ലാത്തിനും പിന്തുണയുണ്ടായിരുന്നത്. അഡ്വാൻസായി കിട്ടിയ പണം തിരികെ നൽകാമെന്ന് അച്ഛൻ പറഞ്ഞപ്പോൾ അത് വലിയ ആശ്വാസമായെന്നും താരം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates