21 വർഷത്തിനു ശേഷം ആദ്യം, ഒരേ സ്റ്റുഡിയോയിൽ രജനിയും കമലും: സന്തോഷം പങ്കുവച്ച് സൂപ്പർ താരങ്ങൾ, ചിത്രം വൈറൽ

ഇന്ത്യൻ-2', 'തലൈവർ 170' എന്നീ സിനിമകളുടെ ചിത്രീകരണത്തിനായാണ് രജനീകാന്തും കമൽഹാസനും ഒരു സ്റ്റുഡിയോയിൽ എത്തിയത്
കമൽഹാസനും രജനീകാന്തും/ ഫെയ്സ്ബുക്ക്
കമൽഹാസനും രജനീകാന്തും/ ഫെയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യൻ സിനിമാലോകത്തെ സൂപ്പർതാരങ്ങളാണ് രജനീകാന്തും കമൽ ഹാസനും. പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇരുവരും ഇപ്പോൾ. 21 വർഷത്തിനുശേഷം ആദ്യമായി ഒരേ സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി എത്തിയിരിക്കുകയാണ് സൂപ്പർതാരങ്ങൾ. 'ഇന്ത്യൻ-2', 'തലൈവർ 170' എന്നീ സിനിമകളുടെ ചിത്രീകരണത്തിനായാണ് രജനീകാന്തും കമൽഹാസനും ഒരേ സ്റ്റുഡിയോയിൽ എത്തിയത്. 

നിർമാതാക്കളായ ലൈക്ക പ്രൊ‍ഡക്ഷൻസാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. ഇന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലാത്ത ഇതാഹാസങ്ങളായ ഉലകനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും സിനിമ ഷൂട്ടിങ്ങിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍. ഇന്ത്യന്‍ 2, തലൈവര്‍ 170 എന്നീ സിനിമകളുടെ ഷൂട്ടിങ്ങിനായാണ് ഇരുവരും 21 വര്‍ഷത്തിനുശേഷം ഒരേ സ്റ്റുഡിയോയില്‍ എത്തിയത്. ഇരുചിത്രങ്ങളും ലൈക പ്രൊഡക്ഷന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്.- നിര്‍മാതാക്കള്‍ പോസ്റ്റില്‍ പറയുന്നു.

കമൽഹാസൻ നായകനാകുന്ന 'ഇന്ത്യൻ-2' ഒരുക്കുന്നത് ഷങ്കറാണ്. 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധാണ്. 

രജനികാന്തിന്റെ 170-ാമത് ചിത്രമാണ് 'തലൈവർ 170'. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. സൂര്യ നായകനായ 'ജയ്ഭീം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സിനിമ സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് തന്നെയാണ് തലൈവർ 170-യുടെയും സം​ഗീതസംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com